എങ്കിലും മറ്റ് ഐപിഎൽ ടീമുകളെ പോലെ ചെന്നൈ സൂപ്പർ കിങ്സും ശക്തർ തന്നെയാണെന്നും വാട്സണ‍്. കഴിഞ്ഞ രണ്ട് സീസണുകളിൽ ചെന്നൈക്കൊപ്പമുണ്ടായിരുന്ന താരമാണ് വാട്സൺ. റെയ്നയുടെ അഭാവം അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ടീമിലെ മറ്റ് ബാറ്റ്സ്മാൻമാർക്ക് ഇത് സുവർണാവസരമാണെന്നും വാട്സൺ കരുതുന്നു. മുരളി വിജയിയെ പോലുള്ള ബാറ്റ്സ്മാൻമാർക്ക് കൂടുതൽ അവസരം ലഭിക്കുമെന്നാണ് വാട്സൺ വിലയിരുത്തുന്നത്.
കൂടുതൽ അവസരം ലഭിക്കാതിരുന്ന മുരളി വിജയ്ക്ക് ഈ ഐപിഎല്ലിൽ കഴിവ് തെളിയിക്കാനാകുമെന്നാണ് വാട്സൺ കരുതുന്നത്. കഴിഞ്ഞ വർഷം സൈഡ് ലൈനിൽ ഇരിക്കേണ്ടി വന്ന താരാമാണ് മുരളി. മികച്ച ബാറ്റ്സ്മാൻ എന്ന് വാട്സ്ൺ വിലിയിരുത്തിയ മുരളിക്കാകും റെയ്നയുടെ അഭാവം അനുഗ്രഹമാകുക.
advertisement
You may also like:കോവിഡ് ഫലം നെഗറ്റീവായി; ദീപക് ചഹാർ ചെന്നൈ ടീമിനൊപ്പം ചേരും
ഐപിഎല്ലിനായി യുഎഇയിൽ എത്തിയ റെയ്ന വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഐപിഎൽ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയത്. റെയ്നയ്ക്ക് പിന്നാലെ ഹർഭജൻ സിങ്ങും ഐപിഎൽ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.
ഏറെ വെല്ലുവിളികളാണ് ചെന്നൈ സൂപ്പർ കിങ്സ് ഈ ഐപിഎല്ലിൽ നേരിടുന്നത്. രേഷ് റെയ്നയും ഹർഭജൻ സിങും പിന്മാറിയതും 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതും ചെന്നൈയെ പ്രതിസന്ധിയിലാക്കിയിരുന്നു. പേസർ ദീപക് ചഹാർ കോവിഡ് മുക്തനായി തിരിച്ചെത്തുന്നതാണ് ടീമിന് ആശ്വാസകരമായ വാർത്ത.
അതേസമയം, റെയ്നയ്ക്കും ഹർഭജനും പകരക്കാർ ആരൊക്കെ എന്ന കാര്യത്തിൽ ചെന്നൈ സൂപ്പർകിങ്സിൽ ഇപ്പോഴും വ്യക്തതയില്ല. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച അനുഭവ സമ്പത്തുള്ള താരങ്ങളാണ് ഇരുവരും.
You may also like:IPL 2020| ക്വറന്റീൻ കാലാവധി കഴിഞ്ഞു; മുംബൈ ഇന്ത്യൻസ് പരിശീലനം തുടങ്ങി
അതിനാൽ തന്നെ ഇരുവർക്കും പകരക്കാരെ കണ്ടെത്തുന്നത് ടീമിന് വലിയ തലവേദനയാകും. മുരളി വിജയ്, പിയുഷ് ചൗള എന്നീ താരങ്ങൾക്കാകും റെയ്നയുടേയും ഹർബജന്റേയും അസാന്നിധ്യം സാധ്യതയാകുന്നത്.
സെപ്റ്റംബർ 19 ന് ആരംഭിക്കുന്ന ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ആദ്യ മത്സരം. യുഎഇയിൽ മൂന്ന് വേദികളിലായി 53 ദിവസമാണ് ടൂർണമെന്റ്.