ഇറ്റലിയിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ കുടുംബാംഗങ്ങളില്‍ നിന്നായിരുന്നു തോമസിനും ഭാര്യ മറിയാമ്മയ്ക്കും രോഗം ബാധിച്ചത്. തുടർന്ന് ഇവരെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയ്ക്കൊടുവിൽ ദമ്പതികൾ രോഗമുക്തരായി ആശുപത്രി വിട്ടത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
പലതവണ ആരോഗ്യസ്ഥിതി വഷളായെങ്കിലും എല്ലാം അതിജീവിച്ച് നീണ്ട ഇരുപത്തിയേഴ് ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തി.ആ സമയത്ത് രാജ്യത്ത് കോവിഡ് മുക്തി നേടുന്ന ഏറ്റവും പ്രായം കൂടിയ രോഗികളിലൊരാള്‍ കൂടിയായിരുന്നു എബ്രഹാം. സംസ്ഥാനത്തിന്‍റെ കോവിഡ് പോരാട്ടത്തിന് കൂടുതൽ പ്രതീക്ഷ പകര്‍ന്നു കൊണ്ടായിരുന്നു എബ്രഹാം തോമസും ഭാര്യയും രോഗമുക്തി നേടി മടങ്ങി.
advertisement
രോഗമുക്തി നേടി മടങ്ങിയെത്തി ഒൻപത് മാസം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്‍റെ മരണം. സംസ്‌കാരം വെള്ളിയാഴ്ച 10-ന് ഐത്തല സെന്റ് കുറിയാക്കോസ് പള്ളി സെമിത്തേരിയില്‍.
