TRENDING:

1782 ദിവസത്തെ സേവനത്തിന് ശേഷം ഇനി നാട്ടിലേക്കെന്ന് മുഹമ്മദ് അഷീൽ

Last Updated:

കഴിഞ്ഞ അഞ്ച് വർഷക്കാലം സാമൂഹ്യ സുരക്ഷ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന അഷീൽ കോവിഡ് പ്രതിരോധത്തിലടക്കം നിർണായ പങ്ക് വഹിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ആയിരുന്ന ഡോക്ടർ മുഹമ്മദ് അഷീലിനെ പുതിയ പോസ്റ്റിലേക്ക് നിയമിച്ചു. ആരോഗ്യവകുപ്പ് അസിസ്റ്റന്റ് സർജനായ അഷീലിന് പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായാണ് നിയമനം. 16ന് മുൻപ് ജോലിയിൽ പ്രവേശിക്കാനാണ് നിർദ്ദേശം.
mohammed Asheel
mohammed Asheel
advertisement

പുതിയ നിയമനത്തെക്കുറിച്ച് അഷീൽ ഫേസ്ബുക്കിൽ കുറിച്ചത് ഇപ്രകാരമാണ്. കേരള സാമൂഹ്യ സുരക്ഷ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ സ്ഥാനത്ത് നിന്ന് പടിയിറങ്ങി. സാമൂഹ്യ സുരക്ഷ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന 1782 ദിവസങ്ങളിലേക്ക് നോക്കിയാൽ, പയ്യന്നൂരിലെ തന്റെ കുടുംബവുമായി ചെലവിട്ടത് 98 ദിവസം മാത്രമായിരുന്നു.

ഇതിൽ തന്നെ 50 ശതമാനം ദിവസത്തിലധികവും വർക്ക് ഫ്രം ഹോം സ്ഥിതിയിലായിരുന്നു. ഇത് എന്നെ രക്ഷിതാക്കളുടെ മോശം മകനും, ഭാര്യയ്ക്ക് മോശം ഭർത്താവും, മക്കൾക്ക് മോശം പിതാവുമാക്കി.

advertisement

അഭിഭാഷകർ പിന്മാറി; ഹൈക്കോടതിയിൽ കേസ് വാദിച്ച് സിസ്റ്റർ ലൂസി കളപ്പുര; സംസ്ഥാനത്ത് കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്നത് ആദ്യം

പക്ഷേ, തനിക്ക് കുറ്റബോധമില്ല. ഈ സമയം ജനങ്ങൾക്ക് വേണ്ടി പരമാവധി സഹായവും സംരക്ഷണവും നൽകാനായി പ്രവർത്തിക്കാനായി. ചെറിയ ഒരു ഇടവേള എടുത്ത് വീട്ടിലേക്ക് പോകുന്നു തിരിച്ചു വരുമെന്നും മുഹമ്മദ് അഷീൽ ഫേസ്ബുക്കിൽ കുറിച്ചു. അഷീലിനെ പിന്തുണച്ചും ആശംസകൾ അറിയിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് കീഴിൽ വരുന്നത്.

advertisement

മുഖ്യമന്ത്രി വ്യാപാരസമുഹത്തോട് സംസാരിച്ചത് തെരുവ് ഭാഷയിൽ: കെ സുധാകരൻ

കഴിഞ്ഞ അഞ്ച് വർഷക്കാലം സാമൂഹ്യ സുരക്ഷ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന അഷീൽ കോവിഡ് പ്രതിരോധത്തിലടക്കം നിർണായ പങ്ക് വഹിച്ചിരുന്നു. ബ്രേക്ക് ദ ചെയിനും, എസ് എം എസ്, ക്രഷ് ദി കർവ്വ് അടക്കമുള്ള കോവിഡ് പ്രതിരോധ ക്യാമ്പയിന് സാമൂഹ്യ സുരക്ഷ മിഷനാണ് നേതൃത്വം വഹിച്ചിരുന്നത്.

കോവിഡ് പടർന്ന് പിടിച്ചപ്പോൾ മാധ്യമ ചർച്ചകളിൽ സർക്കാർ നയങ്ങൾ വിവരിക്കാൻ ഡോക്ടർ അഷീലായിരുന്നു മുന്നിൽ നിന്നത്. കോവിഡ് പ്രതിരോധത്തിന്റെ വീഴ്ചകളുടെ പേരിൽ സർക്കാർ പ്രതിസന്ധിയിലായ എല്ലാ ഘട്ടത്തിലും അഷീലായിരുന്നു പ്രതിരോധം തീർത്തത്. സാമൂഹ്യ സുരക്ഷ മിഷൻ ഡയറക്ടറുടെ ചുമതലയിൽ പകർച്ച വ്യാധി ക്യാമ്പയ്നുകൾ ഒന്നും ഉൾപ്പെടുന്നില്ല. എന്നിട്ട് സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്തായിരുന്നു ക്യാമ്പയ്നുകൾ അടക്കം നടത്തിയതും.

advertisement

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,

Looking back to the 1782 days (almost 5 years) as ED KSSM,  i hv been able to see my family at Payyannur only for 98 days and even during these days at least 50% time i was in kind of "work from home". That makes me a very bad son,  husband and  father to my minha mol and Azzam Mon.

advertisement

But ofcourse...No regrets in this, because i delivered my maximum for best benefit of people requiring care and protection.

Incontrary to what many people think...  break the chain campaign for covid was just small one of them.

So going back to home for a break. Will be back.

Thank you all for the support and love

മലയാളം വാർത്തകൾ/ വാർത്ത/Kerala/
1782 ദിവസത്തെ സേവനത്തിന് ശേഷം ഇനി നാട്ടിലേക്കെന്ന് മുഹമ്മദ് അഷീൽ
Open in App
Home
Video
Impact Shorts
Web Stories