മുഖ്യമന്ത്രി വ്യാപാരസമുഹത്തോട് സംസാരിച്ചത് തെരുവ് ഭാഷയിൽ: കെ സുധാകരൻ

Last Updated:

ഇത് കച്ചവടക്കാരുടെ മാത്രം പ്രശ്നമല്ല.  ബസ് ഉടമകളുടെ കാര്യവും ഇതു തന്നെയാണ്. സർക്കാരിന് മയപ്പെട്ടു കൂടേയെന്നും സുധാകരൻ ചോദിച്ചു.

കെ സുധാകരൻ
കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വ്യാപാരസമുഹത്തോട് സംസാരിച്ചത് തെരുവ് ഭാഷയിലെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. എത്ര കാലമായി കടകൾ തുറന്നിട്ട്. സ്വന്തം കാശ് കൊടുത്തും വാടക നൽകിയുമാണ് കച്ചവടം നടത്തുന്നത്. അതിൽ നിന്നെടുത്ത് നികുതിയും അടയ്ക്കണം. ഒന്നും നടക്കാതെ വന്നപ്പോഴാണ് കട തുറക്കുമെന്ന് പറഞ്ഞത്. അവരെ അനുനയിപ്പിക്കുന്നതിനു പകരം തെരുവ് ഭാഷയിലാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതൊരു മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാകേണ്ടതല്ല. മുഖ്യമന്ത്രിയുടെ വായിൽ നിന്നു വരേണ്ടതുമല്ല. അട്ടയെ പിടിച്ച് കിടക്കയിൽ കിടത്തി എന്നു പറയും പോലെയാണ് ഇതെന്നും സുധാകരൻ പറഞ്ഞു.
വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ടുള്ള കേരളത്തിലെ ലോക്ക് ഡൗൺ രീതി തെറ്റാണെന്നും അത് രോഗവ്യാപനത്തിനാണ് വഴി വെക്കുന്നതെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചിട്ടും ഞാൻ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്ന മട്ടിലുള്ള പിടിവാശിയാണ് സർക്കാർ തുടരുന്നത്. സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുമെന്ന് പറഞ്ഞ വ്യാപാരികളോട് ഭീഷണിയുടെ സ്വരത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ലക്ഷങ്ങള്‍ മുടക്കിയും ലോണെടുത്തും കച്ചവടം തുടങ്ങിയവർ, മാസങ്ങളായി കടകളൊന്ന് തുറക്കാന്‍ പോലും കഴിയാതെ ഗതികെട്ട അവസ്ഥയിലാണ്. വിദഗ്ധാഭിപ്രായം കൂടി കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങൾ തുറക്കണമെന്ന് അപേക്ഷിക്കുമ്പോള്‍ 'നോക്കിക്കളിച്ചാല്‍ മതിയെന്ന' മുഖ്യമന്ത്രിയുടെ ഭീഷണി ജനാധിപത്യ മര്യാദയ്ക്ക് ചേർന്നതല്ല - സുധാകരൻ പറഞ്ഞു.
advertisement
കാട്ടിൽ കയറി മരംവെട്ടി കടത്തിയവരോടും കള്ളക്കടത്തുകാരോടുമല്ല, കടത്തുമുതൽ ഭാഗിച്ച് മൂന്നായി വീതം വച്ചതിൽ പാർട്ടിക്കുള്ള വിഹിതം തരാത്തവരോടല്ല ഭീഷണിയും കടവും ബാധ്യതകളും കയറി മുടിയാൻ പോകുന്ന വ്യാപാരികളോടാണ് മുഖ്യമന്ത്രിയുടെ ഈ വെല്ലുവിളി. ഒന്നര വർഷമായി ജീവിതം മൊത്തം അടച്ചിട്ടു എന്നിട്ടും വാടകയും നികുതിയും ഇൻഷുറൻസുമൊക്കെ മുടങ്ങാതെ കൊടുക്കേണ്ടി വരുന്ന ഒരു സമൂഹത്തോടാണ് ഈ ധിക്കാരം. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഒരെത്തും പിടിയും കിട്ടാത്ത മനുഷ്യരോട് ഇങ്ങനെ സംസാരിച്ചാൽ അവർ തിരിച്ചും പ്രതികരിക്കും. അതങ്ങ് ക്യൂബയിൽ മാത്രമല്ല, കേരളത്തിലും.
advertisement
ശാസ്താംകോട്ടയിലെ കുരങ്ങുകൾക്ക് ഭക്ഷണം കൊടുക്കൽ, ആടിന് പുല്ലു കൊടുക്കൽ തുടങ്ങിയ നാടകങ്ങളൊക്കെ നമ്മൾ കണ്ടതാണ്. മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പഴകിപ്പുളിച്ച പത്രസമ്മേളനം കണ്ട് നിർവൃതിയടയുന്ന അവസ്ഥയിലൂടെയല്ല കേരളം കടന്ന് പോകുന്നത്. കച്ചവടക്കാർ അവരുടെ രോഷം പ്രകടിപ്പിക്കുന്നത് ജീവിക്കാൻ വേണ്ടിയാണ്. ഫിനാൻസ് കമ്പനികളുടെ നടപടി പേടിച്ച് ആത്മഹത്യ ചെയ്തവരുണ്ട് ഈ കേരളത്തിൽ. അവസാന തരി പൊന്നും, താലിമാല പോലും തിരിച്ചെടുക്കാൻ നിവൃത്തിയില്ലാതെ ലേലം ചെയ്യാൻ വിട്ടു കൊടുക്കേണ്ടി വരുന്ന നിസഹായരുടെ നിരാശയിൽ നിന്നുമാണ് ഇത്തരം തീരുമാനങ്ങൾ ഉണ്ടാകുന്നത്.
advertisement
അവർക്ക് വേണ്ടി ഇതുവരെ യാതൊന്നും ചെയ്യാൻ സാധിച്ചില്ലെന്ന് മാത്രമല്ല, ഇങ്ങനെ ഗുണ്ടാ മോഡലിൽ പ്രതികരണങ്ങൾ കൂടി ഒരു മുഖ്യമന്ത്രിയിൽ നിന്നുണ്ടാവുന്നത് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന തരത്തിലുള്ളതാണ്. കേന്ദ്രത്തിൽ പോയി മറ്റൊരു ഫാഷിസ്റ്റിനെ കണ്ടതിന്റെ ഉറപ്പിന്മേലാണ് ഈ ധാർഷ്ട്യമെങ്കിൽ അതിവിടെ വിലപ്പോവില്ല. ഒരു നാട് മുഴുവൻ ഇത്രയേറെ പ്രശ്നങ്ങളിൽ പെട്ട് ഊണും ഉറക്കവും നഷ്ടപെട്ട് നിൽക്കുമ്പോൾ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് വാങ്ങി നൽകുന്ന സർക്കാർ കിറ്റിൽ ക്രീം ബിസ്കറ്റുണ്ടെന്ന് പരസ്യം ചെയ്യുന്ന പിണറായി വിജയന്റെ പിആർ ഏജൻസി കോപ്രായങ്ങൾ സഹിക്കാവുന്ന മാനസികാവസ്ഥയിലല്ല കേരളത്തിലെ പൊതുസമൂഹമെന്നും കെ.സുധാകരൻ പറഞ്ഞു.
advertisement
കടകൾ തുറക്കുന്ന കാര്യത്തിൽ കച്ചവടക്കാർക്ക് സുധാകരൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസ് കച്ചവടക്കാർക്കൊപ്പമാണ്. സർക്കാരിന്റെ ഭീഷണി വകവയ്ക്കാതെ തീരുമാനവുമായി അവർ മുന്നോട്ടു പോകണം. കോൺഗ്രസ് ജീവിക്കാൻ വേണ്ടി പൊരുതുന്നവർക്ക് ഒപ്പമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.
സ്വന്തം കീശയിൽ നിന്നും വാടക കൊടുത്ത്, സർക്കാരിന് നികുതിയും നൽകി കച്ചവടം ചെയ്യാനുള്ള അവകാശത്തിന് ചോദിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഭീഷണി കേൾക്കേണ്ട ഗതികേടിന് കേരളത്തിലെ വ്യാപാരികളെ വിട്ടുനൽകില്ല. വ്യാപാരികളുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം തുറക്കുന്ന സ്ഥാപനങ്ങൾക്ക് കഴിയാവുന്ന രീതിയിൽ സംരക്ഷണം ഒരുക്കുമെന്ന് കൂടെ സർക്കാരിനെയും മുഖ്യമന്ത്രിയേയും അറിയിക്കുന്നു. ഇത് കച്ചവടക്കാരുടെ മാത്രം പ്രശ്നമല്ല.  ബസ് ഉടമകളുടെ കാര്യവും ഇതു തന്നെയാണ്. സർക്കാരിന് മയപ്പെട്ടു കൂടേയെന്നും സുധാകരൻ ചോദിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രി വ്യാപാരസമുഹത്തോട് സംസാരിച്ചത് തെരുവ് ഭാഷയിൽ: കെ സുധാകരൻ
Next Article
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement