അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് മൺസൂൺ ജൂൺ 1 ന് തന്നെ എത്താൻ സഹായിച്ചത്. ജൂൺ 5 ന് മൺസൂൺ എത്തുമെന്നായിരുന്നു ആദ്യ പ്രവചനം. ആദ്യ ദിവസം തന്നെ കേരളം മുഴുവൻ മഴ വ്യാപിച്ചു. ആദ്യ ദിവസങ്ങളിൽ തെക്കൻ ജില്ലകളിലാകും സാധാരണ മൺസൂൺ മഴ ലഭിക്കാറുള്ളത്. തുടർന്ന് വടക്കൻ ജില്ലകളിൽ മഴ വ്യാപിക്കാറാണ് പതിവ്. എന്നാൽ മഴ ആദ്യ ദിവസം കേരളം മുഴുവൻ വ്യാപിച്ചു.
TRENDING:ചൈനീസ് നിർമ്മിത ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു[NEWS]COVID 19 രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത്; രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് [NEWS]സംസ്ഥാനത്ത് ട്രെയിൻ സർവീസ് പുനഃരാരംഭിച്ചു; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് [NEWS]
advertisement
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കോഴിക്കോട് രണ്ട് ദിവസവും അതിശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. മെയ്യ് 17 ന് ആന്റമാൻ തീരത്ത് മൺസൂൺ എത്തിയിരുന്നു. 28 ന് ബംഗാൾ ഉൾക്കടലിൽ മൺസൂൺ ശക്തമായി. രാജ്യത്ത് ഇത്തവണ മൺസൂൺ 100 ശതമാനവും ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ട് വർഷവും പ്രവചനത്തെക്കാൾ കൂടുതൽ അളവിൽ കേരളത്തിൽ മൺസൂൺ മഴ ലഭിച്ചിരുന്നു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനർമർദ്ദമായി. വരും മണിക്കൂറിൽ അതിതീവ്ര ന്യൂനർദ്ദമായി മാറിയേക്കും. നാളെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ അറബിക്കടലിലെ സീസണിലെ ആദ്യ ചുഴലിക്കാറ്റായ് മാറും. നിസർഗ എന്നാണ് ചുഴലിക്കാറ്റിന് പേര് നൽകുക. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിച്ച് ജൂൺ 3 ന് മഹാരാഷ്ട്ര തീരത്ത് പ്രവശിക്കുമെന്നാണ് മുന്നറിയിപ്പ്.