അതേസമയം, കുട്ടിയോട് കയർത്ത് സംസാരിച്ച സംഭവത്തിൽ മുകേഷിന് എതിരെ പരാതിയുമായി എം എസ് എഫ് രംഗത്ത് എത്തിയിട്ടുണ്ട്. കുട്ടിയെ എം എൽ എ ഭീഷണിപ്പെടുത്തിയത് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനാണ് എം എസ് എഫ് പരാതി സമർപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ മുകേഷിന് എതിരെ ശക്തമായ നടപടി വേണമെന്നും ശിക്ഷ നൽകണമെന്നും എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ ആവശ്യപ്പെട്ടു.
സ്വർണക്കടത്തിൻ്റെ കതിരും പതിരും; കേരളത്തെ പിടിച്ചുകുലുക്കിയ കേസിന് ഇന്ന് ഒരാണ്ട്
advertisement
എം എൽ എയോട് സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാർത്ഥിയെ മാനസികമായി പീഡിപ്പിക്കുകയും തളർത്തുകയും ചെയ്തെന്നും പരാതിക്കാരൻ പറഞ്ഞു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയെന്ന് പരിചയപ്പെടുത്തി ഫോണിൽ വിളിച്ച വിദ്യാർത്ഥിയോടാണ് എം എൽ എ കയർത്തത്. ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ഞായറാഴ്ച രാവിലെ മുതലായിരുന്നു. ഓഡിയോ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു.
ക്വട്ടേഷൻ മാഫിയാ സംഘങ്ങൾക്കെതിരെ സിപിഎം; കണ്ണൂർ ജില്ലയിൽ 3801 കേന്ദ്രങ്ങളിൽ കാമ്പയിൻ
എന്നാൽ, ഓഡിയോ വൈറലായതോടെ തനിക്ക് എതിരെയുള്ള ആസൂത്രിത നീക്കമാണ് ഫോൺവിളിക്ക് പിന്നിലെന്ന ആരോപണവുമായി മുകേഷ് രംഗത്തെത്തി. തെരഞ്ഞെടുപ്പിന് ശേഷം തന്നെ പ്രകോപിപ്പിക്കാൻ ആസൂത്രിതമായ ഇത്തരം വിളികൾ വരുന്നുണ്ട്. തന്നെ വിളിച്ചയാൾ നിഷ്കളങ്കനാണെങ്കിൽ എന്തിനാണ് ഫോൺകോൾ റെക്കോർഡ് ചെയ്തതെന്നും ഇത് വെളിവാക്കുന്നത് സംഭവം ആസൂത്രിതമാണെന്നും മുകേഷ് ആരോപിച്ചിരുന്നു.
രക്ഷകർത്താവിന്റെ സ്നേഹത്തോടെയാണ് ചൂരൽ വെച്ച് അടിക്കുമെന്ന് പറഞ്ഞത് രക്ഷകർത്താവിന്റെ സ്നേഹത്തോടെയാണ്. ഫോൺ സംഭാഷണം പ്രചരിപ്പിച്ചതിനു പിന്നിലുള്ളവരെ പുറത്തു കൊണ്ടു വരാൻ പൊലീസിന് പരാതി നൽകുമെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു.
