ആവശ്യപ്പെട്ടതനുസരിച്ച് 900 രൂപയും നൽകി മദ്യം വാങ്ങാനായി യുവാക്കൾ കാത്തു നിന്നു. പറഞ്ഞതു പോലെ പണം വാങ്ങിയവർ കുപ്പിയുമായി എത്തുകയും യുവാക്കൾക്ക് നൽകുകയും ചെയ്തു. ബാറില്‍ നേരത്തെ തന്നെ ഉണ്ടായിരുന്ന ആളുകൾ മദ്യം വാങ്ങി മടങ്ങുന്നത് കണ്ടതിനാൽ സംശയിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല.. കൗണ്ടർ അടച്ച് പോയതിനാൽ ജീവനക്കാർ കുപ്പി പുറത്തു കൊണ്ടു തരുകയാണെന്നാണ് ആ സമയം അവർ വിശ്വസിച്ച് പോയത്. കുപ്പി കിട്ടിയ സന്തോഷത്തിൽ മടങ്ങിയ യുവാക്കൾ അത് പൊട്ടിച്ചു കഴിഞ്ഞപ്പോഴാണ് 'ചതി' തിരിച്ചറിഞ്ഞത്. പറഞ്ഞ തുകയും കൊടുത്ത് കാത്തിരുന്ന് വാങ്ങിക്കൊണ്ടു വന്നത് കട്ടൻചായ !!!
advertisement
TRENDING:കാട്ടാനയെ കണ്ട് ഭയന്നോടി; പിതാവിന്‍റെ കയ്യിൽ നിന്ന് തെറിച്ചു വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം[NEWS]'രാജ്യദ്രോഹം, പ്രോട്ടോക്കോള്‍ ലംഘനം, കേന്ദ്ര അന്വേഷണം എന്നൊന്നും പറഞ്ഞ് വിരട്ടണ്ട': മന്ത്രി കെ.ടി. ജലീല്‍[NEWS]Sushant Singh Rajput | അന്വേഷണത്തിനായി ബീഹാറിൽ നിന്നെത്തിയ ഉദ്യോഗസ്ഥനെ മുംബൈയിൽ ക്വറന്‍റീൻ ചെയ്തു; നടപടിയിൽ വിമർശനം[PHOTOS]
യുവാക്കൾ നൽകിയ പരാതി പ്രകാരം എക്സൈസ് സംഘം സ്ഥലത്തെത്തി ബാറിൽ പരിശോധന നടത്തി. പറ്റിക്കപ്പെട്ട യുവാക്കൾക്കൊപ്പം എത്തിയായിരുന്നു പരിശോധന. സിസിറ്റിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ യുവാക്കളെ 'ചതിച്ചത്' ബാർ ജീവനക്കാരല്ലെന്ന് തെളിയുകയായിരുന്നു. യുവാക്കളെ പറ്റിച്ച ആളുകളെ ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പറ്റിക്കലായതിനാൽ കേസെടുക്കാൻ നിര്‍വാഹമില്ലെന്ന നിലപാടിലാണ് എക്സൈസ് സംഘം.