മുംബൈ പൊലീസിന്‍റെ ഈ നടപടിക്കെതിരെ സുശാന്തിന്‍റെ ആരാധകരും രംഗത്തെത്തിയിരുന്നു. പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ആരോപണം. ഇതിനിടെ സുശാന്ത് കേസ് അന്വേഷണത്തിന് നേതൃത്വം കൊടുക്കാൻ ബീഹാറിൽ നിന്നെത്തിയ പട്ന എസ്പി വിനയ് തിവാരിയെ നിർബന്ധമായി ക്വറന്‍റീൻ ചെയ്തതും വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.