Also Read- 'എന്റെ പഞ്ചായത്തില്‍ പോലും പിന്തുണയില്ല'; ഇനി മത്സരിക്കാനില്ലെന്ന് അനില്‍ അക്കര
അത്തരം മാധ്യമങ്ങള്‍ എങ്ങനെ എല്‍ഡിഎഫിനെ അപകീര്‍ത്തിപ്പെടുത്താന്‍ പറ്റും എന്ന ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. ഈ വര്‍ത്തമാനകാലത്ത് മാധ്യമങ്ങള്‍ക്ക് മാധ്യമങ്ങളുടേതായ സ്വാധീനമുണ്ടെന്ന് അറിയാം. നമ്മുടെ നാട് വലിയ തോതില്‍ സാക്ഷരതയുള്ള സംസ്ഥാനമാണ്. നല്ലതുപോലെ എല്ലാ മാധ്യമങ്ങളേയും ശ്രദ്ധിക്കുന്നവരുമാണ്. എന്നാല്‍ തെറ്റായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് ഈ സംസ്ഥാനത്തെ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കുമെന്ന ഹുങ്കോടെയാണ് ചിലര്‍ പ്രവര്‍ത്തിച്ചത്. അവര്‍ കാണേണ്ടത് അവര്‍ രാഷ്ട്രീയകാര്യങ്ങള്‍ തീരുമാനിക്കാനുള്ള മേലാളന്മാര്‍ അല്ല എന്നതാണ്.- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
advertisement
Also Read- 'ഈ മഹാ വിജയം കേരളത്തിലെ ജനങ്ങൾക്ക് സമർപിക്കുന്നു': മുഖ്യമന്ത്രി പിണറായി വിജയൻ
''കെട്ടി ചമയ്ക്കുന്ന കാര്യങ്ങൾ, എന്താണതിന്റെ ഉദ്ദേശം?, ഇതൊന്നും ജനങ്ങൾ അംഗീകരിക്കുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തങ്ങൾ ആഗ്രഹിക്കുന്ന ഇടത്തേക്ക് ജനങ്ങളുടെ വിരലുകൾക്കൊണ്ട് എത്തിക്കാം എന്ന് കരുതരുത്. ദുരന്തമുഖത്ത് ആശയക്കുഴപ്പം ഉണ്ടാക്കാനല്ല, ജനങ്ങളുടെ മനോവീര്യം തകർക്കാനുള്ള ശ്രമമല്ല നടത്തേണ്ടത്''- മുഖ്യമന്ത്രി പറഞ്ഞു.
ഒരു പുതിയ കേരളം സൃഷ്ടിക്കുക എന്നതിന് വിവിധ രംഗങ്ങളിൽ മാറ്റം ഉണ്ടാവണം. ഒന്നായി ചേർന്ന് ഒരുമിച്ച് മുന്നോട് പോകണം. വിജയം ഞങ്ങളെ കൂടുതൽ ഉത്തരവാദിത്വ ബോധമുള്ളവരാക്കി മാറ്റും. നന്മയുടെയും മൂല്യ ബോധത്തിന്റെയും വിജയമാണ് ഇത്.
അധികാര മത്തിൽ കാലിടറാതെ, വിനയാന്വതരായി ജനപക്ഷത്ത് നിന്ന് കൂടുതൽ കാര്യങ്ങൾ നിർവേറ്റാൻ ശ്രമിക്കുയാണ് ചെയ്തത്. അങ്ങനെ തന്നെ മുന്നോട്ട് പോകും. കല്പിത കഥകളുമായി കരുതിക്കൂടി ആക്രമിക്കാൻ തുനിഞ്ഞ് ഇറങ്ങിയവർ ഈ വിജയത്തിൽ നിരാശരായിരിക്കും. വിജയത്തിനായി പ്രവർത്തിച്ച പ്രസ്ഥാനങ്ങളുടെ നേതാക്കളെയും പ്രവർത്തകരെയും ജനങ്ങളെയും അഭിവാദ്യം ചെയ്യുകയാണ്.
Also Read- 'തോൽപിക്കാൻ എല്ലാ വർഗീയ ശക്തികളും മാഫിയാ സംഘങ്ങളും കൈകോർത്ത് ശ്രമിച്ചു': കെ ടി ജലീൽ
വിശ്വാസികൾ സർക്കാറിന് എതിരെ എന്ന് പ്രചാരണം ജനം മനസിലാക്കി. എതെങ്കിലും ഒരു നേതാവ് രാവിലെ വോട്ട് ചെയ്ത് സർക്കാറിന് എതിരെ പറഞ്ഞാൽ ആ വിഭാഗത്തിൽ പെട്ടവരല്ലാം അതുപോലെ വോട്ട് ചെയ്യില്ല. വരും കാല ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചുണ്ട് പലകയാണ് ഈ വിജയമെന്നും പിണറായി വിജയൻ പറഞ്ഞു.
