advertisement

മമതയുടെ വിജയം ഉറപ്പിച്ചു; 'ഇനി തെരഞ്ഞെടുപ്പ് ചാണക്യനാകാനില്ല'; ഇടവേളയെടുക്കുന്നുവെന്ന് പ്രശാന്ത് കിഷോർ

Last Updated:

''ഇപ്പോൾ ചെയ്യുന്നത് തുടരാൻ ആഗ്രഹിക്കുന്നില്ല. ഒരുപാടായിരിക്കുന്നു. ഇടവേള എടുത്ത് ജീവിതത്തിൽ മറ്റെന്തെങ്കിലും ചെയ്യേണ്ട സമയമാണിത്.''

ന്യൂഡൽഹി: ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ യഥാർഥ ചാണക്യതന്ത്രജ്ഞനാണ് പ്രശാന്ത് കിഷോർ. ബംഗാളിൽ മമതയുടെ വിജയത്തിന് ചുക്കാൻ പിടിച്ചതും പ്രശാന്ത് കിഷോറായിരുന്നു. വിജയം ഉറപ്പിച്ചതോടെ പ്രശാന്ത് കിഷോർ തെൻറ ആധികാരികത ഒരിക്കൽക്കൂടി ഉറപ്പിച്ചിരിക്കുകയാണ്. ബംഗാളിനുശേഷം താൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിരമിക്കുന്നുവെന്ന് പ്രശാന്ത് കിഷോർ സിഎൻഎൻ- ന്യൂസ് 18നോട് പറഞ്ഞു.
'ഇപ്പോൾ ചെയ്യുന്നത് തുടരാൻ ആഗ്രഹിക്കുന്നില്ല. ഒരുപാടായിരിക്കുന്നു. ഇടവേള എടുത്ത് ജീവിതത്തിൽ മറ്റെന്തെങ്കിലും ചെയ്യേണ്ട സമയമാണിത്. ഈ ഇടം ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു'-പ്രശാന്ത് കിഷോർ പറഞ്ഞു. ബംഗാളിൽ ഇത്ര വലിയ വിജയം ഞങ്ങൾക്ക് എങ്ങനെയുണ്ടായി എന്ന് പറയുക പ്രയാസകരമാണ്. ജനങ്ങൾ മമത ബാനര്‍ജിക്ക് ഒരു അവസരം കൂടി നൽകണമെന്ന് ആഗ്രഹിച്ചു. സംവാദങ്ങൾ മാത്രമല്ല, വലിയ വിജയം നേടുന്നതിന് നിരവധി കാര്യങ്ങൾ ശരിയായി പോകേണ്ടതുണ്ട്. കേന്ദ്ര മന്ത്രിമാർ കൂട്ടത്തോടെ എത്തി ക്യാംപയിൻ നടത്തിയതുകൊണ്ട് വിജയം ഉറപ്പിക്കാനാകില്ല. വലിയ റിസോഴ്സുകളും അവർക്കുണ്ടാകും. പക്ഷേ വിജയിക്കാൻ അതൊന്നും പോര. - പ്രശാന്ത് കിഷോർ പറഞ്ഞു.
advertisement
ബിജെപിയുടെ ക്യാംപയിൻ 2019ന്റെ തുടർച്ചയായിരുന്നു. 2019ലെ അതേ തന്ത്രമാണ് അവർ ഉപയോഗിച്ചത്. പോസിറ്റിവായ ഒന്നും തന്നെ അതിൽ ഉണ്ടായിരുന്നില്ല. പോരാട്ടം ദീദിയും മോദിയും തമ്മിലായിരുന്നു. ഞങ്ങളുടെ ഏതു തന്ത്രമാണ് ഫലം കണ്ടത് എന്ന് പറയുക പ്രയാസകരമാണ്. എന്നാൽ ബംഗാളിന്റെ മകൾക്ക് വോട്ട് ചെയ്യണമെന്ന ആവശ്യം ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിച്ചത്.
advertisement
വീണ്ടും രാഷ്ട്രീയത്തിൽ ചേരുമോ എന്ന ചോദ്യത്തിന് 'ഞാൻ ഒരു പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണ്. തിരിച്ചുപോയി എന്താണ് ചെയ്യേണ്ടതെന്ന് കാണണം. '-അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി ബംഗളിൽ രണ്ടക്കം കടക്കാൻ പ്രയാസപ്പെടുമെന്ന് ഡിസംബറിൽ പ്രശാന്ത് കിഷോർ പ്രവചിച്ചിരുന്നു.
'പിന്തുണാ മാധ്യമങ്ങളിലൂടെ ബി.ജെ.പി നടത്തുന്ന പ്രചാരണം മാത്രമാണ് ഇപ്പോഴത്തേത്. വാസ്തവത്തിൽ ബംഗാളിൽ ബി.ജെ്പി ഇരട്ട അക്കം കടക്കാൻ പാടുപെടുകയാണ്. ദയവായി ഈ ട്വീറ്റ് സൂക്ഷിച്ചുവയ്ക്കുക. ബിജെപിക്ക് മികച്ചത് എന്തെങ്കിലും ലഭിക്കുകയാണെങ്കിൽ ഞാൻ ഇവിടം ഉപേക്ഷിച്ചുപോകും'- ഡിസംബർ 21 ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. പ്രശാന്ത് പറഞ്ഞത്രയും ദയനീയമല്ലെങ്കിലും ബി.ജെ.പി ബംഗാളിൽ രണ്ടക്കത്തിൽ ഒതുങ്ങിയിരിക്കുകയാണ്. ബംഗാളിലേത് തൃണമൂൽ കോൺഗ്രസിന് അനുകൂലമായ ഏകപക്ഷീയമായി വിജയമാണെന്ന് ഇപ്പോൾ തോന്നുമെങ്കിലും അത് കടുത്ത പോരാട്ടമായിരുന്നെന്ന് കിഷോർ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
മമതയുടെ വിജയം ഉറപ്പിച്ചു; 'ഇനി തെരഞ്ഞെടുപ്പ് ചാണക്യനാകാനില്ല'; ഇടവേളയെടുക്കുന്നുവെന്ന് പ്രശാന്ത് കിഷോർ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement