Also Read- Exclusive | കേരളത്തിലെ 15 ൽ 12 യൂണിവേഴ്സിറ്റികളിലെയും വൈസ് ചാൻസിലർ നിയമനം നിയമവിരുദ്ധം; ഗവർണർ
ഗവർണറും സർക്കാരും തമ്മിൽ തുറന്ന പോരിലേക്ക് നീങ്ങുന്നതിനിടെ കോൺഗ്രസ് നേതാക്കൾ വിഭിന്ന നിലപാടുകളുമായി രംഗത്തെത്തുന്നത് പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു കൂടിക്കാഴ്ച.
advertisement
''ഗവർണറോടുള്ള നിലപാടിൽ ആശയക്കുഴപ്പമില്ല. വിഷയാധിഷ്ഠിതമായാണ് നിലപാട് എടുത്തിട്ടുള്ളത്. കെടിയു വിധി ചാൻസലർക്കും വി സി മാർക്കും സർക്കാരിനുമെതിരാണ്. വി സിമാർ മാറി നിൽക്കണമെന്ന നിലപാടിൽ എന്താണ് തെറ്റ്?''- കൂടിക്കാഴ്ചക്ക് ശേഷം വി ഡി സതീശൻ പ്രതികരിച്ചു.
Also Read- ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാല വിസിമാർക്ക് ഗവർണറുടെ കാരണംകാണിക്കൽ നോട്ടീസ്
ഗവർണർ സംഘപരിവാർ അജണ്ട നടപ്പിലാക്കുകയാണെന്ന കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ വിരുദ്ധ നിലപാടുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തിയതാണ് വിവാദമായത്. ഗവർണറുടെ നടപടിയെ വിമർശിച്ച ലീഗ് നേതൃത്വത്തിന്റെ നിലപാട് എൽഡിഎഫ് ആയുധമാക്കിയതോടെയാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ തിരക്കിട്ട കൂടിക്കാഴ്ചയ്ക്ക് നിർബന്ധിതരായത്.
