തിങ്കളാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം. ശരവണൻ ഓട്ടോ ഡ്രൈവർ ആയിരുന്നു. പല സ്ഥലങ്ങളിൽ നിന്നായി പലപ്പോഴായി ഇയാൾ പണം വായ്പ എടുത്തിരുന്നു. എന്നാൽ, ഇതിനിടെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് ശരവണനെ ബുദ്ധിമുട്ടിലാക്കി. ഇതോടെ വായ്പാ തിരിച്ചടവുകൾ മുങ്ങി. ഇതിനെ തുടർന്ന് ശരവണൻ വിഷമിത്തിൽ ആയിരുന്നുവെന്നും ഇതാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കാൻ കാരണമെന്നും ബന്ധുക്കൾ പറഞ്ഞു.
You may also like:അനന്തരവന്റെ ലൈംഗികാഭ്യർത്ഥന നിരസിച്ചു; യുവതിയെ 22കാരൻ കൊന്നു [NEWS] Covid 19 | കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ മാർക്കറ്റ് WHO അന്വേഷണസംഘം സന്ദർശിച്ചു [NEWS] ബീച്ച് കാണാൻ 100 രൂപ; ഫോട്ടോ എടുക്കണമെങ്കിൽ 1000 കൂടി; വാസ്കോ ഡ ഗാമ വന്നിറങ്ങിയ കടപ്പുറത്തെ പിഴിച്ചിൽ [NEWS]
advertisement
കടുത്ത സാമ്പത്തിക ബാധ്യത അലട്ടാൻ തുടങ്ങിയതോടെ ശരവണൻ മരിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, താൻ മാത്രം മരിച്ചാൽ സാമ്പത്തിക ബാധ്യത തന്റെ ഭാര്യയുടെ മേലെയാകുമെന്നത് അദ്ദേഹത്തെ അലട്ടി. തുടർന്നാണ് ഒരുമിച്ച് മരിക്കാമെന്ന് ശരവണൻ ഭാര്യയെ അറിയിക്കുന്നത്. എന്നാൽ, ആദ്യഘട്ടത്തിൽ ആത്മഹത്യയെ ഭാര്യ എതിർക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് ആത്മഹത്യയെക്കുറിച്ച് ശരവണൻ ഭാര്യ വള്ളിയോട് സംസാരിച്ചത്. അന്ന്, ഇരുവരും വീടിനോട് ചേർന്ന ചാർത്തിലാണ് ഉറങ്ങാൻ കിടന്നത്. ഈ സമയത്താണ് ഒരുമിച്ച് മരിക്കാമെന്ന് ശരവണൻ വള്ളിയോട് പറഞ്ഞത്. എന്നാൽ, ഇതിനെ ഭാര്യ എതിർത്തു. എന്നാൽ, താൻ മരിച്ചാൽ സാമ്പത്തിക ബാധ്യത ഭാര്യയുടെ ചുമലിലാകുമെന്ന് ശരവണൻ പറഞ്ഞു. ഇതോടെ ഒരുമിച്ച് മരിക്കാമെന്ന് വള്ളിയും സമ്മതിച്ചു. തുടർന്ന് ഒരുമിച്ച് മരിക്കാൻ വേണ്ടി ശരവണൻ വള്ളിയുടെ കൈ ഞരമ്പ് മുറിക്കുകയായിരുന്നു.
ബ്ലേഡ് ഉപയോഗിച്ച് ഭാര്യയുടെ കൈ ഞരമ്പ് മുറിച്ച ശേഷം ഇവരുടെ കഴുത്തിൽ ഇയാൾ ഞെക്കിപ്പിടിച്ചു. ശ്വാസം കിട്ടാതെ ഭാര്യ ബോധരഹിതയായി വീണു. ഇതോടെ, ഭാര്യ മരിച്ചെന്ന് തെറ്റിദ്ധരിച്ച ശരവണൻ കൈ ഞരമ്പ് മുറിച്ച് തൂങ്ങി മരിക്കുകയായിരുന്നു.
എന്നാൽ, കുറച്ച് സമയം കഴിഞ്ഞപ്പോൾ ഭാര്യയ്ക്ക് ബോധം തെളിഞ്ഞു. അപ്പോൾ തൂങ്ങിയ നിലയിലുള്ള ഭർത്താവിന്റെ മൃതദേഹമാണ് അവർ കണ്ടത്. ഉടൻ തന്നെ ഭാര്യ ബഹളം കൂട്ടി അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയിൽ തന്നെ ഭാര്യ അപകടനില തരണം ചെയ്തു. ഇവരെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ദർ എത്തി പരിശോധന നടത്തി. രണ്ടു പെൺമക്കളാണ് ശരവണൻ - വള്ളി ദമ്പതികൾക്ക് ഉള്ളത്.