TRENDING:

Rajamala Tragedy | 'ഇടതു സർക്കാരിനു ചേരാത്ത നടപടി': ദുരിതാശ്വാസ വിവേചനത്തിനെതിരെ സിപിഐ

Last Updated:

'പെട്ടിമുടി ദുരന്തത്തിൽ മരിച്ചവർ പാവങ്ങളിൽ പാവങ്ങളാണ്. അന്നന്നത്തെ അന്നത്തിനു വേണ്ടി കൂലിവേല ചെയ്യുന്നവർ.'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

‘‘ദുരിതാശ്വാസ വിതരണത്തിൽ വിവേചനം എൽഡിഎഫ് സർക്കാരിനു ഭൂഷണമല്ല. ഉരുൾപൊട്ടി മരിച്ചവർക്ക് 5 ലക്ഷം രൂപയും വിമാനാപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷവും പ്രഖ്യാപിച്ചത് വിവേചനപരമാണ്. ഇടതു സർക്കാരിനു ചേരാത്ത നടപടിയാണിത്.

പെട്ടിമുടി ദുരന്തത്തിൽ മരിച്ചവർ പാവങ്ങളിൽ പാവങ്ങളാണ്. അന്നന്നത്തെ അന്നത്തിനു വേണ്ടി കൂലിവേല ചെയ്യുന്നവർ. ഇവർക്കു ലഭിക്കുന്ന കൂലി കൊണ്ടാണ് കുടുംബം ഓരോ ദിവസവും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം’’ – ശിവരാമൻ ആവശ്യപ്പെട്ടു.

You may also like:Rajamala Tragedy | പെട്ടിമുടി ദുരന്തത്തിൽ മരണം 26 ആയി; ഇനിയും കണ്ടെത്താനുള്ളത് 40 പേരെ [NEWS]'സഹായിക്കാന്‍ അവൻ മുന്നിലുണ്ടാകും'; ക്യാപ്റ്റന്‍ ദീപക് സാഥെയെ കുറിച്ച്‌ മാതാപിതാക്കള്‍ [NEWS] 'പെട്ടിമുടിയിലും കരിപ്പൂരിലും മുഖ്യമന്ത്രിക്ക് രണ്ട് തരം സമീപനം; തകര കൂരയിൽ കഴിയുന്നവർക്ക് വേണ്ടി പറയാൻ ആളില്ല' [NEWS]

advertisement

പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. ശനിയാഴ്ച സന്ധ്യയ്ക്ക് 6 വരെ നടത്തിയ തിരച്ചിലിനിടെ കണ്ടെടുത്ത 8 പേരും മരിച്ചിരുന്നു. കണ്ടെത്താൻ ബാക്കിയുള്ള 40 പേർക്കായി ഇന്നും തിരച്ചിൽ തുടരും. 26 മൃതദേഹങ്ങളും രാജമല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം സമീപത്തെ മൈതാനത്ത് മൂന്നു കുഴികളിലായി കൂട്ടത്തോടെയാണു സംസ്കരിച്ചത്.

വിജില (47), കുട്ടിരാജ് (48), പവൻ തായ് (52), ഷൺമുഖ അയ്യൻ (58), മണികണ്ഠൻ (20), ദീപക് (18), പ്രഭ (55), ഭാരതി രാജ (35) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്. വെള്ളിയാഴ്ച മരിച്ചവരിലൊരാൾ സരോജ (58) ആണെന്ന് ഇന്നലെ തിരിച്ചറിഞ്ഞു. കാണാതായവരിൽ 19 പേർ സ്കൂൾ വിദ്യാർഥികളാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Rajamala Tragedy | 'ഇടതു സർക്കാരിനു ചേരാത്ത നടപടി': ദുരിതാശ്വാസ വിവേചനത്തിനെതിരെ സിപിഐ
Open in App
Home
Video
Impact Shorts
Web Stories