ആലപ്പുഴ ജില്ലയിൽ സി പി എം വിട്ട് എൻ ഡി എ സ്ഥാനാർഥിയാകുന്ന രണ്ടാമത്തെ നേതാവാണ് സഞ്ജു. ഡി വൈ എഫ് ഐ ജില്ലാ ട്രഷററും പാർട്ടി ഏരിയ കമ്മിറ്റി അംഗവുമായ എം എസ് അരുൺകുമാറാണ് ഇവിടെ എൽ ഡി എഫിന്റെ സ്ഥാനാർഥി.
നേമത്ത് കെ മുരളീധരൻ തന്നെ; ആറിടത്ത് സ്ഥാനാർഥികളായില്ല; കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇങ്ങനെ
സി പി എം അംഗവും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ആയിരുന്നു സഞ്ജു. ഡി വൈ എഫ് ഐ ചാരുംമൂട് പ്രാദേശിക ഘടകം നേതാവും ആയിരുന്നു. സഞ്ജു ഉൾപ്പെടെ നിരവധി അപ്രതീക്ഷിത സ്ഥാനാർഥികളാണ് ഇത്തവണ ബി ജെ പിയുടെ സ്ഥാനാർഥി പട്ടികയിൽ ഇട പിടിച്ചത്.
advertisement
ഡി വൈ എഫ് ഐ ചേർത്തല മുൻ ഏരിയ പ്രസിഡന്റും മരുത്തോർവട്ടം ലോക്കൽ കമ്മിറ്റി അംഗവും തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഡ്വ പി എസ് ജ്യോതിസ് ചേർത്തലയിൽ ബി ഡി ജെ എസ് സ്ഥാനാർഥി ആയിരുന്നു.
വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു; പ്രതിശ്രുത വരനെ യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
അതേസമയം, കോൺഗ്രസ് വിട്ടുവന്ന പന്തളം പ്രതാപൻ അടൂരിൽ നിന്ന് ബി ജെ പിക്കായി മത്സരിക്കും. തിരൂരിൽ ബി ജെ പി സ്ഥാനാർഥി ആയി മത്സരിക്കുന്നത് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ആയിരുന്ന ഡോ അബ്ദുൾ സലാം ആണ്.
ഒടുവിൽ കീഴടങ്ങി; കുറ്റ്യാടി സീറ്റ് സി പി എമ്മിന് വിട്ടുകൊടുത്ത് കേരള കോൺഗ്രസ്
സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രമുഖരും പുതുമുഖങ്ങളും ഇത്തവണത്തെ ബി ജെ പി പട്ടികയിൽ ഇടം നേടിയിരുന്നു. സീരിയൽ നടൻ വിവേക് ഗോപൻ കൊല്ലം ചവറയിൽ ബി ജെ പി സ്ഥാനാർഥി ആകും. തിരുവനന്തപുരം സെൻട്രലിൽ അഭിനേതാവ് കൃഷ്ണ കുമാർ ബി ജെ പി സ്ഥാനാർഥിയായി മത്സരിക്കും. കോഴിക്കോട് സൗത്തിൽ യുവനേതാവ് നവ്യ ഹരിദാസാണ് സ്ഥാനാർഥി.