സാമ്പത്തിക നിക്ഷേപം, ഭൂമിയിടപാട് സംബന്ധിച്ച ഫയലുകൾ എന്നിവ അന്വേഷണ സംഘം എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയിട്ടുണ്ട്. നിലവില്‍ സ്വര്‍ണവും ഭൂമിയും ഉള്‍പ്പെടെ ഉടമകളുടെ ആസ്തി കോടികൾ വരുമെന്നാണ് വിലയിരുത്തൽ. ആന്ധ്രാ, കർണ്ണാടക, കേരളം എന്നിവിടങ്ങളിൽ ഭൂമി വാങ്ങിയിനത്തിലും ഫ്ലാറ്റുകൾ സ്വന്തമാക്കിയതിലും തട്ടിപ്പ് നടത്തിയ പണം പ്രതികൾ വിനിയോഗിച്ചു.
നിക്ഷേപകരുടെ സ്വര്‍ണം ഉപയോഗിച്ച് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് 70 കോടിയോളം രൂപ ഉടമകള്‍ വായ്പ എടുത്തിരിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. തിരുവനന്തപുരത്തും പൂനയിലും സ്വന്തമായി ഉണ്ടായിരുന്ന ഫ്ലാറ്റുകൾ കുറഞ്ഞ വിലയ്ക്ക് മറ്റൊരാള്‍ക്ക് കൈമാറിയതും കണ്ടെത്തി. ഉടമകളുടെ പത്ത് വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.
advertisement
തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില്‍ 10 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഉടമകളുടെ നിലവിലെ ആസ്തി 125 കോടിയെന്ന് പത്തനംതിട്ട എസ്പി കെ.ജി സൈമണ്‍ പറഞ്ഞു.
