ശിവശങ്കർ നൽകിയ ജാമ്യാപേക്ഷകളിൽ ഈ മാസം 23 ന് വിശദമായ വാദം കേള്‍ക്കും.90 മണിക്കൂര്‍ വിവിധ എജന്‍സികള്‍ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ഏത് അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ ഹാജരാകാനും തയ്യാറാണെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
എന്‍ഐഎ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നും ശിവശങ്കര്‍ അറിയിച്ചു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് കസ്റ്റംസിന് വേണ്ടി ഹാജരായ അഡ്വ. കെ രാംകുമാര്‍ വാദിച്ചത്. കസ്റ്റംസിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നു ശിവശങ്കറും ശിവശങ്കര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കസ്റ്റംസും ആരോപിച്ചു.
advertisement
കസ്റ്റംസിന്റെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും കേസുകളില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.
സ്വപ്നയുമായും കുടുംബവുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ശിവശങ്കർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ പറഞ്ഞിരുന്നു. പിറന്നാൾ സൽക്കാരങ്ങളിൽ പല തവണ പങ്കെടുത്തിട്ടുണ്ട്. യു. എ. ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പല തവണ കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്. എന്നാൽ സ്വർണ്ണക്കടത്ത് പിടികൂടിയ ശേഷമാണ് സ്വപ്നയ്ക്കും കൂട്ടാളികൾക്കും ഇതിൽ പങ്കുണ്ടെന്ന് അറിയുന്നത്. അതിനു ശേഷം സ്വപ്നയെ വിളിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ല.
സ്വർണ്ണക്കടത്തും തൻ്റെ വാട്സ് ആപ് സന്ദേശങ്ങളുമായി ബന്ധമില്ലെന്ന് ശിവശങ്കർ നേരത്തെ മുൻകൂർ ജാമ്യ ഹർജിയിൽ കോടതിയെ കോടതിയെ അറിയിച്ചിരുന്നു. സ്വർണക്കടത്ത് ആരംഭിക്കുന്നത് 2019 നവംബറിൽ ആണെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. അതിന് മുൻപാണ് ചാർട്ടേഡ് അക്കൗണ്ടൻറുമായുള്ള തൻ്റെ വാട്സ് ആപ് ചാറ്റുകളെന്നും ശിവശങ്കർ വ്യക്തമാക്കിയിരുന്നു.