നൂറ് വാർഡുകളുള്ള തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ് 33, ബി.ജെ.പി 24, യു.ഡി.എഫ് ആറ് വാർഡുകളിലാണ് മുന്നേറുന്നത്.
പാലക്കാടിന് നഗരസഭയ്ക്കു പിന്നാലെ പന്തളം നഗരസഭയിലും ബിജെപി ഭരണം പിടിച്ചു പന്തളത്തെ 33 വാർഡുകളിൽ 17 ഇടത്ത് ബിജെപി മുന്നിലെത്തി. ഏഴിടത്ത് എൽഡിഎഫും അഞ്ചിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഏറ്റവും വലിയ പ്രതിഷേധം ഉയർന്ന സ്ഥലങ്ങളിലൊന്നാണ് പന്തളം. നാമജപ പ്രതിഷേധത്തിന്റെ തുടക്കവും പന്തളത്ത് നിന്നായിരുന്നു. 2015ലെ തെരഞ്ഞെടുപ്പിൽ ഏഴിടത്ത് മാത്രമായിരുന്നു എൻഡിഎ വിജയിച്ചത്.
advertisement
Also Read കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം
ബിജെപി നേരത്തെ അധികാരത്തിലിരുന്ന പാലക്കാട് ഇത്തവണയും അധികാരം നിലനിർത്തി. ഷൊർണൂരിൽ എട്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കേരള കോൺഗ്രസ് തട്ടകമായ പാലാ മുത്തോലി പഞ്ചായത്തിലെ 13ൽ ആറ് വാർഡുകളിൽ ബിജെപി വിജയിച്ചു. അതേസമയം, തൃശൂർ കോർപറേഷനിൽ മേയർ സ്ഥാനാർത്ഥി അഡ്വ.ബി ഗോപാലകൃഷ്ണൻ 241 വോട്ടിന് തോറ്റത് ബിജെപിക്ക് തിരിച്ചടിയായി.