ജലീലിന് എതിരായ ആക്ഷേപങ്ങള്‍ ദ്രുതഗതിയില്‍ അന്വേഷിച്ച് ക്ലിന്‍ചീറ്റ് നല്‍കാനുള്ള നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഈ നടപടി സംശയകരമാണ്. ജലീലിന് ക്ലീന്‍ചീറ്റ് നല്‍കാന്‍ തയ്യാറായ ഉദ്യോഗസ്ഥനെക്കുറിച്ചും അന്വേഷിക്കണം.
ഇതിന് കേന്ദ്രധനമന്ത്രാലയവും ബി.ജെ.പി നേതൃത്വവും മറുപടി നല്‍കണം. ജലീല്‍ വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ വിശദീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
You may also like:സ്വപ്നക്കൊപ്പം വനിത പൊലീസുകാരുടെ സെൽഫി; ഫോൺ നൽകിയിട്ടില്ലെന്ന് നഴ്സുമാർ [NEWS]ലൈഫ് മിഷന്‍ വിവാദം: എൻഫോഴ്സ്മെന്റ് യു വി ജോസിന്റെ മൊഴിയെടുത്തു [NEWS] ബെന്നി ബെഹനാന്‍ സമുദായത്തെ ഒറ്റി, കേരളത്തില്‍ കോ-ലീ-ബി സഖ്യം'; വിമര്‍ശിച്ച് കാന്തപുരം മുഖപത്രം [NEWS]
advertisement
കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളുടെ ഇടയ്ക്കിടെയുള്ള ആശുപ്രതിവാസം ദുരൂഹമാണ്. ഇത് അന്വേഷിക്കപ്പെടണം. പ്രതികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ പൊലീസുകാരുടേയും ആശുപത്രി ജീവനക്കാരുടേയും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.