സൈബര്‍ സഖാവിന് കരാര്‍
മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്നതിന് കരാര്‍ നേടിയ ഫെയര്‍കോഡ് ടെക്‌നോളജീസ് എന്ന കമ്പനിക്ക് പിന്നില്‍ സിപിഎം സഹയാത്രികരെന്നാണ് പ്രതിപക്ഷ ആരോപണം. ഇതുവരെ സാമൂഹ്യമാധ്യമങ്ങളില്‍ മാത്രം ഉയര്‍ന്ന ആരോപണം പ്രതിപക്ഷം നേരിട്ട് ഏറ്റെടുക്കുകയാണ്. ആദ്യ ഘട്ടത്തില്‍ യുവാക്കളുടെ സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് കരാര്‍ നല്‍കിയത് വിവാദമാക്കാന്‍ മടിച്ച പ്രതിപക്ഷം ഇപ്പോള്‍ നിലപാട് മാറ്റിയെന്നതും ശ്രദ്ധേയമാണ്.
സ്പ്രിങ്ക്ളറിന് പിന്നാലെ മറ്റൊരു കരാറും വിവാദത്തിലാക്കുന്നതിലൂടെ പ്രതിപക്ഷത്തിന് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. എക്‌സൈസ് വകുപ്പാണ് മദ്യവിതരണ നടപടികള്‍ നടത്തുന്നതെങ്കിലും മൊബൈല്‍ ആപ്പ് കരാറുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പാണ്. ഐടി വകുപ്പിനെ മുന്‍ നിര്‍ത്തി മുഖ്യമന്ത്രി അഴിമതി നടത്തുന്നുവെന്നാണ് പ്രചരണം.
advertisement
TRENDING:മദ്യശാലകൾക്കു മുന്നിലും തെർമൽ സ്കാനർ; ഇ-ടോക്കൺ ഇല്ലാത്തവർ മദ്യശാലകൾക്കു സമീപത്തേക്കു പോകേണ്ട [NEWS]'പുകയിലയും മദ്യവും വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല' - ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോളിസി ഇങ്ങനെ [NEWS]ബിവറേജസ് കോർപ്പറേഷൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജുകൾ [NEWS]
കരാരിന് മറ്റ് ലക്ഷ്യങ്ങളില്ലെന്ന് സർക്കാർ
കരാറിന് പിന്നില്‍ അഴിമതിയെന്ന ആരോപണം സര്‍ക്കാര്‍ തള്ളി. ഒപ്പം കമ്പനിക്ക് സാങ്കേതിക യോഗ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് കരാര്‍ നല്‍കിയതിനെ എന്തിന് വിവാദമാക്കുന്നുവെന്നുമാണ് സര്‍ക്കാര്‍ നിലപാട്. പക്ഷേ സ്പ്രിങ്ക്ളറിന് പിന്നാലെ ഐടി വകുപ്പ് ഇടപെട്ട് നടത്തിയ മറ്റൊരു കരാറും വിവാദത്തിലാവുന്നത് സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.
