Also Read- ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്ത; ജൂലൈയിൽ ഇന്ത്യൻ യുവനിരയെ ശ്രീലങ്കയിൽ പര്യടനത്തിനയക്കാൻ ബിസിസിഐ
1978 ലാണ് ശ്രീകോവിലിന്റെ മേൽക്കൂര സ്വർണം പൊതിയാൻ പഴനി സ്വദേശിയായ അമീർജാൻ എന്ന സ്വർണപ്പണിക്കാരനെ ദേവസ്വം ചുമതലപ്പെടുത്തിയത്. സഹായിയായാണ് മകൻ താജുദ്ദീൻ എത്തിയത്. ക്ഷേത്രത്തിനുള്ളിൽ പ്രവേശനം ഇല്ലാത്തതിനാൽ പുറത്തുനിന്ന് കണ്ണന്റെ ശ്രീകോവിലിന്റെ ഓരോ ഇഞ്ചും മനസ്സിലുറപ്പിച്ച് സ്വർണ ശ്രീകോവിൽ നിർമിക്കുകയായിരുന്നു താജുദ്ദീൻ,
Also Read- Gold Price Today| മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വർണവില
advertisement
കിഴക്കേനടയിൽ ഇന്നത്തെ കല്യാണ മണ്ഡപത്തിന് സമീപത്തെ പുത്തൻ മാളികയിലാണ് സ്വർണത്തകിടുകൾ തയാറാക്കിയത്. മരപ്പണികൾ മാനു ആശാരിയും നാരായണൻ ആശാരിയും ചേർന്ന് ക്ഷേത്രത്തിൽ കടന്ന് അളവെടുത്തു. ഈ കണക്ക് വച്ച് അമീർജാനും താജുദ്ദീനും സ്വർണപ്പാളികൾ തയാറാക്കി.
Also Read- രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു
ഇവരുടെ പണിക്കാർ അകത്തുകയറി പുതുക്കി നിർമിച്ച ശ്രീകോവിലിൽ തേക്കുപലക അടിച്ച് ചെമ്പുപലകയിൽ ഉറപ്പിച്ച സ്വർണപ്പാളികൾ നിരത്തി ഉറപ്പിച്ചു. 28 കിലോ സ്വർണം ഉപയോഗിച്ച് പിതാവും മകനും 1200 ഓളം കടലാസ് കനത്തിലുള്ള പാളികൾ നിർമിച്ചു. പിതാവിന്റെ മരണശേഷം 1980ൽ ക്ഷേത്രം മുഖമണ്ഡപത്തിന് സ്വർണത്തകിട് അടിച്ചത് താജുദ്ദീനാണ്.
Also Read- അധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിക്ക് കോവിഡ്
ഉത്സവത്തിന് എഴുന്നള്ളിച്ച് വയ്ക്കുന്ന പഴുക്കാമണ്ഡപം 1993ൽ സ്വർണം പൊതിഞ്ഞതാണ് അവസാനത്തെ ജോലി. തിരുമാന്ധാംകുന്ന്, ആറന്മുള, തൃക്കൊടിത്താനം അടക്കം ഒട്ടേറെ ക്ഷേത്രങ്ങളിൽ താജുദ്ദീൻ കൊടിമരങ്ങൾ നിർമിച്ചു. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിലെ ഗോളക, പൂങ്കുന്നം സീതാരാമ ക്ഷേത്രത്തിലെ സ്വർണ രഥം എന്നിവയും നിർമിച്ചത് അദ്ദേഹമാണ്. തുറവൂർ ക്ഷേത്രത്തിലും താജുദ്ദീൻ സ്വർണപ്പണികൾ ചെയ്തിട്ടുണ്ട്.
Also Read- സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം 15ന് തുടങ്ങിയേക്കും; ആദ്യം മഞ്ഞ കാർഡ് ഉടമകൾക്ക്