പണിതീരാത്ത വീടും, വീട്ടമ്മ പറയുന്നതും
2018ലാണ് ലൈഫ് ഭവന പദ്ധതിയില്‍ രാജമ്മയ്ക്ക് വീട് അനുവദിച്ചത്. സ്വന്തമായി വീട് നിര്‍മ്മാണ ചുമതല ഏറ്റെടുക്കാന്‍ സാധിക്കാത്തതിനാല്‍ കരാറുകാരനെയാണ് ജോലികള്‍ ഏല്‍പ്പിച്ചത്. ചെമ്മണ്ണാറുകാരായ കരാറുകാര്‍ വിവിധ ഗഡുക്കളായി അനുവദിച്ച 36,0000 രൂപ കൈപറ്റി.
You may also like:കേരളത്തിൽ സെപ്തംബറിൽ മാത്രം കോവിഡ് ബാധിതർ ഒരു ലക്ഷം കടന്നു [NEWS]ഹത്രാസ് ഇരയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചതിൽ കടുത്ത പ്രതിഷേധം [NEWS] യുഎഇയില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം; 44 പേരെ രക്ഷപെടുത്തി [NEWS]
advertisement
എന്നാല്‍, നിർമാണം പൂര്‍ത്തീകരിക്കാന്‍ ഇവര്‍ തയ്യാറാവുന്നില്ല.
പണിപൂര്‍ത്തീകരിക്കാത്ത വീട്ടിലാണ് ഈ അമ്മ ഒറ്റക്ക് കഴിഞ്ഞുകൂടുന്നത്. കോണ്‍ക്രീറ്റ് ചെയ്ത വീട് മഴയത്ത് പൂർണമായും ചോര്‍ന്നൊലിക്കും. വീട്ടില്‍ പാത്രങ്ങള്‍ നിരത്തിയും പടുതാ വലിച്ച് കെട്ടിയുമാണ് മഴയില്‍ നിന്ന് ഇവര്‍ രക്ഷ നേടുന്നത്.
കനത്ത മഴയില്‍ മേല്‍ക്കൂരയില്‍ നിന്ന് വെള്ളം വീണ് മണ്‍തറയും ഭിത്തികളും പൂർണമായും നനയും. വാതിലുകളോ ജനാലകളോ വീടിനില്ല. കരാറുകാരനെ വിളിച്ചാല്‍ അടുത്ത ദിവസം ജോലികള്‍ ആരംഭിക്കുമെന്ന വാഗ്ദാനമാണ് മാസങ്ങളായി ലഭിക്കുന്നത്. നിർമാണം പൂര്‍ത്തീകരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.