കല്ലറ, പങ്കാട്, ആയിരവല്ലി പ്രദേശങ്ങളിൽ പേപ്പട്ടിയെ കണ്ടതായി പ്രദേശവാസികൾ പറയുന്നു.ഇവിടെയും നായയുടെ കടിയേറ്റവർ ഉണ്ട്. കഴിഞ്ഞദിവസം കല്ലറയിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ ക്ലാസ് നടത്തിക്കൊണ്ടിരുന്ന അധ്യാപകനെയാണ് നായ കടിച്ചത്. മിതൃമ്മല സ്വദേശിയായ പത്മാസനൻ എന്നയാൾക്കും നായയുടെ കടിയേറ്റു. പേവിഷബാധയുള്ള നായ ആണോ എന്നതിൽ ഇതുവരെ വ്യക്തതയില്ല.
കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ സഞ്ചരിക്കുന്ന പ്രദേശത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളെ അമർച്ച ചെയ്യാൻ വേണ്ടത്ര സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും, ഇതൊരു നാടിൻ്റെ ആവശ്യമായി ഏറ്റെടുക്കണം എന്നുമാണ് നാട്ടുകാർ പറയുന്നത്.
advertisement
ഈ സാഹചര്യം അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്നു. വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ എണ്ണം ഗണ്യമായ ഭീഷണി ഉയർത്തുന്നുണ്ട്, പ്രത്യേകിച്ച് സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ കുട്ടികൾക്ക്. അധികൃതർ ഇക്കാര്യം അതിഗൗരവമായി കാണണമെന്നും തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ ഉടനെ സ്വീകരിക്കണമെന്നും കല്ലാർ നിവാസികൾ ആവശ്യപ്പെടുന്നു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും കൂടുതൽ ആക്രമണങ്ങൾ തടയുന്നതിനും വേഗത്തിലും സമഗ്രവുമായ ഒരു പരിഹാരമാണ് അവർ ആവശ്യപ്പെടുന്നത്.