തൃപ്തി ദേശായി വെള്ളിയാഴ്ച കേരളത്തിലെത്തും; വൃശ്ചികം ഒന്നിന് ദർശനത്തിന് അനുമതി വേണമെന്ന് ആവശ്യം
ഭീഷണിയുള്ള സാഹചര്യത്തിൽ സർക്കാർ പൂർണ സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളം മുതൽ സുരക്ഷ വേണം. മടങ്ങിപോകുമ്പോൾ മഹാരാഷ്ട്രവരെ സുരക്ഷിതമായി എത്തിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. വെള്ളിയാഴ്ച കേരളത്തിലെത്തുന്ന തൃപ്തി ദേശായി വൃശ്ചികം ഒന്നിന് (ശനിയാഴ്ച) രാവിലെ മലകയറുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ശബരിമല വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി
വെള്ളിയാഴ്ച കേരളത്തിലെത്തുന്ന വിമാനത്താവളം, വരുന്ന വിമാനം, സമയം എന്നിവയും കത്തിലുണ്ട്. എയർപോർട്ട് മുതൽ വാഹന സൗകര്യം വേണം. ഗസ്റ്റ് ഹൗസിലോ ഹോട്ടലിലോ കഴിയാൻ സൗകര്യമൊരുക്കണം. ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർ, കോൺഗ്രസ് പ്രവർത്തകർ, അയ്യപ്പ ഭക്തർ എന്നിവരിൽ നിന്ന് ജീവന് ഭീഷണിയുണ്ടായേക്കാമെന്നും സുരക്ഷ ഒരുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
advertisement
സര്‍വകക്ഷി യോഗം നാളെ; പങ്കെടുക്കണമോയെന്ന് എന്‍.ഡി.എ തീരുമാനിക്കുമെന്ന് ശ്രീധരന്‍പിള്ള
വിമാനത്താവളത്തിലെത്തിയാൽ കൈയും കാലും വെട്ടുമെന്നാണ് ഭീഷണി. എന്തുവന്നാലും ദർശനം നടത്താതെ മടങ്ങില്ല. മഹാത്മാഗാന്ധിയുടെ അഹിംസാമാർഗമായിരിക്കും ഞങ്ങൾ അവലംബിക്കുക. ശബരിമലയിൽ അക്രമമോ മറ്റോ ഉണ്ടായാൽ എല്ലാ ഉത്തരവാദിത്തവും സർക്കാരിനും പൊലീസിനുമായിരിക്കും. സർക്കാർ ആവശ്യപ്പെട്ടാൽ ഭക്ഷണം, യാത്ര, ഹോട്ടൽ താമസം എന്നിവയുടെ ബില്ലുകൾ സമർപ്പിക്കാം- കത്തിൽ പറയുന്നു.
സ്ത്രീകളുടെ വലിയ വിജയമെന്ന് തൃപ്തി ദേശായി
33 കാരിയായ തൃപ്തിദേശായിയെ കൂടാതെ മനീഷ രാഹുൽ തിലേകർ (42), മീനാക്ഷി രാമചന്ദ്ര ഷിൻഡേ (46), സ്വാതി കിഷന്റാവു വട്ടംവർ (44), സവിത ജഗന്നാഥ് റാവത്ത് (29), സംഗീത (മാധുരി) (42), ലക്ഷ്മി ഭാനുദാസ് മൊഹിതെ (43) എന്നിവരും ദർശനത്തിനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി, കേരള ഡി.ജി.പി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, പൂനൈ സിറ്റി പൊലീസ് കമ്മീഷണർ എന്നിവർക്കും അയച്ചിട്ടുണ്ട്.