കേരളത്തിൽ ഉടനീളമുള്ള ആയിരക്കണക്കിന് പ്രവർത്തകർ അവർക്ക് ലഭ്യമായ എല്ലാ പ്ലാറ്റ്ഫോമുകളിലുമായി ഉയർത്തിയ പ്രതീക്ഷയും ആവേശവും കൈമുതലാക്കി പാർട്ടിയെ സമൂലമായി പുനരുദ്ധരിക്കാൻ കെ സുധാകരന് കഴിയട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നെന്നും ബൽറാം കുറിച്ചു.
വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
'കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രിയപ്പെട്ട പ്രസിഡന്റിന് അഭിവാദനങ്ങൾ. ഈ പ്രഖ്യാപനമുണ്ടാവുന്നത് വരെ കേരളത്തിലുടനീളമുള്ള ആയിരക്കണക്കിന് പ്രവർത്തകർ അവർക്ക് ലഭ്യമായ എല്ലാ പ്ലാറ്റ്ഫോമുകളിലുമായി ഉയർത്തിയ പ്രതീക്ഷയും ആവേശവും കൈമുതലാക്കി പാർട്ടിയെ സമൂലമായി പുനരുദ്ധരിക്കാൻ ശ്രീ കെ സുധാകരന് കഴിയട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. കൂടുതൽ ശക്തമായ കോൺഗ്രസ് കൂടുതൽ ശക്തമായ ജനാധിപത്യത്തിന് ഒരനിവാര്യതയാണ്.'
advertisement
പ്രവർത്തകരിൽ ആവേശം നിറയ്ക്കുന്ന കണ്ണൂരിലെ കരുത്തൻ; ഇനി കെ സുധാകരൻ കെപിസിസിയെ നയിക്കും
സുധാകരനെ കെ പി സി സി പ്രസിഡന്റായി ഹൈക്കമാന്‍ഡ് ആണ് പ്രഖ്യപിച്ചത്. രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് കെ സുധാകരനെ ഹൈക്കമാന്‍ഡിന്റെ തീരുമാനം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലും ഡല്‍ഹിയിലും കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കെ സുധാകരന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചത്.
താരിഖ് അന്‍വര്‍ നേരത്തെ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന എഴുപത് ശതമാനം നേതാക്കളും കെ സുധാകരന്‍ അധ്യക്ഷനാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സംഘടനയെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ സുധാകരന് കഴിയുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍.
സുധാകരന്റെ കണ്ണൂര്‍ ശൈലി കോണ്‍ഗ്രസിനെ കരകയറ്റുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. മുഖ്യ എതിരാളിയും കേഡര്‍ പാര്‍ട്ടിയുമായ സി പി എമ്മിനോട് ഏറ്റുമുട്ടുമ്പോള്‍ അതിനൊത്ത നേതാവ് തലപ്പത്ത് ഇല്ലെങ്കില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഇതിന് പിന്നില്‍. സംഘടനാസംവിധാനം മെച്ചപ്പെടുത്തലും ഗ്രൂപ്പ് മാനേജ്‌മെന്റുമായിരിക്കും അധ്യക്ഷപദത്തിലെത്തുന്ന സുധാകരന്റെ വെല്ലുവിളികള്‍.