ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ആണ് കവര് കൂടുതൽ നന്നായി കാണാൻ കഴിയുക എന്നാണ് കുമ്പളങ്ങിയിലെ പ്രദേശവാസികൾ പറയുന്നത്. വേനൽക്കാലത്ത് കായലിൽ ഉപ്പിന്റെ അളവ് വർദ്ധിക്കുന്നതും വെള്ളത്തിൻറെ കട്ടി കൂടുന്നതുമാണ് കവര് അഥവാ ബയോലൂമിനസെൻസ് എന്ന പ്രതിഭാസം ഉണ്ടാകാൻ കാരണം. ബാക്ടീരിയ ഫംഗസ് ആൽഗെ പോലുള്ള സൂക്ഷ്മജീവികൾ പുറപ്പെടുവിക്കുന്ന ചെറു പ്രകാശമാണ് ആണ് ഇത്. കാഴ്ചക്കാർക്ക് ഇത് കൗതുകം ആണെങ്കിലും ഈ ചെറുപ്രാണികൾക്ക് പ്രകാശം പുറപ്പെടുവിക്കുക ഒരു പ്രതിരോധ മാർഗം കൂടിയാണ്.
You may also like:'COVID19 LIVE Updates;പത്തനംതിട്ടയിൽ 9 പേർക്ക് കൂടി കോവിഡ് ഇല്ലെന്ന് സ്ഥിരീകരണം [NEWS]പതിമൂന്നുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ് ; അമ്മയും കാമുകനും അറസ്റ്റിൽ [PHOTO]കോവിഡ് 19: ഉപഭോക്താക്കള്‍ കുറയുന്നു; ഉപജീവനത്തിനായി നട്ടംതിരിഞ്ഞ് പശ്ചിമബംഗാളിലെ ലൈംഗികത്തൊഴിലാളികൾ [NEWS]
advertisement
ഇരയേയും ഇണയേയും ആകർഷിക്കാനും ശത്രുക്കളിൽ നിന്ന് രക്ഷ നേടാനും ആണ് ഇവ നീലവെളിച്ചം ഉപയോഗിക്കുന്നത്. തണുത്ത വെളിച്ചം എന്നും ചിലർ ഇതിനെ പറയാറുണ്ട്. കായലിൽ ഇളക്കം ഉണ്ടാകുമ്പോഴാണ് നീല പ്രകാശം കൂടുതലായി കാണാൻ കഴിയുക. മഴക്കാലമായാൽ പിന്നെ ഈ പ്രതിഭാസം ഉണ്ടാകില്ല.കായലിൽ ഉപ്പിന്റെ അളവ് കൂടുന്നതിനനുസരിച്ച് കൂടുതൽ വ്യക്തമായി നീലവെളിച്ചം കാണാൻ കഴിയും. രാത്രിയായാൽ കായലിൽ ഓളങ്ങൾ ഉണ്ടാക്കി കവര് കാണാൻ എത്തുന്നവരുടെ തിരക്കാണ് കുമ്പളങ്ങിയിൽ.