Also Read- Budget 2021 | 75 വയസിന് മുകളിലുള്ളവർക്ക് റിട്ടേണ്‍ ഇളവ്; ആദായനികുതി നിരക്കിൽ മാറ്റമില്ല
ഫാര്‍മ ഒഴികെയുള്ള മേഖലകള്‍ ഒരുശതമാനം മുതല്‍ എട്ടുശതമാനംവരെ നേട്ടമുണ്ടാക്കി. ബി എസ് ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 2-3 ശതമാനം ഉയര്‍ന്നു. ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
advertisement
Also Read- ഇലക്ട്രോണിക് ഉൽപന്നങ്ങൾ, മൊബൈൽ ഫോൺ എന്നിവയുടെ വില കൂടും; സ്വർണം, വെള്ളി വില കുറയും
പൊതുമേഖല ബാങ്കുകളുടെയും ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെയും സ്വകാര്യവത്കരണവും ഇന്‍ഷുറന്‍സ് രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49ശതമാനത്തില്‍നിന്ന് 74 ശതമാനമാക്കി ഉയര്‍ത്തിയതും വിപണി നേട്ടമാക്കി. നിക്ഷേപക സമൂഹത്തില്‍നിന്ന് ലഭിച്ച സ്വീകാര്യതയാണ് സെന്‍സെക്‌സിന് 2000 പോയന്റിലേറെ കുതിപ്പേകിയത്. തുടര്‍ച്ചയായി ആറുദിവസത്തെ നഷ്ടത്തിന് ശേഷമാണ് സെൻസെക്സ് ഉയരങ്ങളിലേക്ക് കുതിച്ചത്.
ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയർത്തി
രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയില്‍ വൻ അഴിച്ചുപണി പ്രഖ്യാപിച്ച് ധനമന്ത്രി. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. നിലവിലെ പരിധി 49 ശതമാനമാണ്.
Also Read- Budget 2021 | സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ കുറച്ചു; ലക്ഷ്യം കള്ളക്കടത്തിന് തടയിടാൻ
2021-22 ല്‍ തന്നെ എല്‍ഐസിയുടെ പ്രാരംഭ ഓഹരി വിൽപന ഐപിഒ) കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ഈ സെഷനില്‍ തന്നെ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. ഐപിഒയുമായി എല്‍.ഐ.സി. മുന്നോട്ട് പോകുന്നതിനിടയിലാണ് ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം.