രാജ്യത്ത് ഏറ്റവും പ്രചാരത്തിലുള്ള ഗെയിമായ പബ്ജിയും ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമായ അലിഎക്സ്പ്രസും മറ്റൊരു ഗെയിം ആപ്പായ ലൂഡോ വേൾഡും ഈ പട്ടികയിലുണ്ടെന്നാണ് വിവരം. ആപ്പുകൾ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ അടക്കമുള്ളവ ചൈനീസ് സർക്കാരിന് കൈമാറുന്നുവെന്നാണ് ആരോപണം.
2017ലെ ദേശീയ ഇന്റലിജെൻസ് നിയമപ്രകാരമാണ് ചൈനയിൽ എല്ലാ ടെക് കമ്പനികളും പ്രവർത്തിക്കുന്നത്. ചൈനീസ് സർക്കാർ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും കൈമാറണമെന്ന് നിയമം അനുശാസിക്കുന്നു. ഇതാണ് ഇന്ത്യ ഉൾപ്പെടെ മറ്റ് ലോകരാജ്യങ്ങളെയാകെ ആശങ്കയിലാക്കുന്നത്.
TRENDING:COVID 19| പൊലീസ് സുരക്ഷയൊരുക്കി; കോട്ടയത്ത് മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം അർധരാത്രി സംസ്കരിച്ചു[NEWS]Gold Smuggling Case | എൻ.ഐ.എ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കർ കൊച്ചിയിലേക്ക്: സർക്കാരിനും നിർണായകദിനം[NEWS]Ayodhya Temple | രാമക്ഷേത്ര നിർമ്മാണത്തിനായുള്ള തറക്കല്ലിടീൽ ചടങ്ങ് വൻ ആഘോഷമാക്കാനൊരുങ്ങി യുപി സർക്കാർ[NEWS]
advertisement
പബ്ജിയിൽ ചൈനീസ് ടെക് ഭീമനായ ടെൻസെന്റിന് പങ്കാളിത്തമുണ്ട്. ഇ-കൊമേഴ്സ് ഭീമൻ ആലിബാബയുടെ ഉടമസ്ഥതയിലുള്ളതാണ് ആലി എക്സ്പ്രസ്. സിയോമി ഫോൺ നിർമാതാക്കളുടെ ഉടമസ്ഥയിലുള്ള ആപ്പാണ് സിലി. ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസിന്റെ മറ്റൊരു മ്യൂസിക് സ്ട്രീമിങ് ആപ്പാണ് റെസ്സോ. ഇവയാണ് കേന്ദ്രസർക്കാരിന്റെ നിരീക്ഷണ പട്ടികയിലുള്ള ഏതാനും ആപ്പുകൾ.
മെയ്ടു, എൽബിഇ ടെക്, പെർഫെക്ട് കോർപ്, സിനി കോർപ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബൽ തുടങ്ങിയ കമ്പനികളുടെ ആപ്പുകളും കർശന നിരീക്ഷണം ഏർപ്പെടുത്തിയവയുടെ കൂട്ടത്തിലുണ്ട്.