കോവിഡ് 19 നുമായി ബന്ധപ്പെട്ട് നിരവധി വിവാദ പരാമർശങ്ങളാണ് ഐക്ക് നടത്തിയിരുന്നത്. കൊറോണ വൈറസ് പടരുന്നത് 5G മൊബൈൽ നെറ്റ് വർക്ക് വഴിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഒരു പരാമർശം. ജൂത വിഭാഗമാണ് ലോകത്ത് കൊറോണ വൈറസിന്റെ പിന്നിലെന്ന മറ്റൊരു വിവാദ പരാമർശവും അദ്ദേഹം നടത്തിയിരുന്നു.
അതേസമയം, "ഫാസിസ്റ്റ് ഫെയ്സ്ബുക്ക് തന്റെ അക്കൗണ്ട് നീക്കം ചെയ്തെന്നും. വരേണ്യ വർഗം ഭയപ്പെട്ടു" എന്നുമായിരുന്നു ട്വിറ്ററിൽ അക്കൗണ്ട് നീക്കം ചെയ്തതിനെ കുറിച്ച് ഐക്കിന്റെ കുറിപ്പ്.
BEST PERFORMING STORIES:തിരുവനന്തപുരത്തു നിന്നും അതിഥിത്തൊഴിലാളികളുമായി ജാർഖണ്ഡിലേക്ക് ട്രെയിൻ [NEWS]പൊതുചടങ്ങിൽ പങ്കെടുക്കുന്ന കിം ജോങ് ഉൻ; ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ [NEWS]'മദ്യം കൊറോണയെ കൊല്ലും'; മദ്യശാലകൾ തുറക്കണമെന്ന് കോൺഗ്രസ് എം.എൽ.എ [NEWS]
advertisement
കൊറോണവൈറസുമായി ബന്ധപ്പെട്ട് ഐക്ക് നടത്തുന്ന വസ്തുതാവിരുദ്ധമായ പരാമർശങ്ങൾക്ക് സാമൂഹിക മാധ്യമങ്ങൾ ഇടംകൊടുക്കുന്നതായി വലിയ രീതിയിൽ ആരോപണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സെന്റർ ഫോർ കൗണ്ടറിങ് ഡിജിറ്റൽ ഹെയ്റ്റ് എന്ന ക്യാമ്പെയിനിങ് ഗ്രൂപ്പ് ഫെയ്സ്ബുക്ക് അടക്കമുള്ള കമ്പനികൾക്ക് തുറന്ന കത്തും എഴുതിയിരുന്നു.
ആമസോൺ, ഫെയ്സ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ കോവിഡുമായി ബന്ധപ്പെട്ട് ഐക്കിന്റെ വംശീയവും വസ്തുതാവിരുദ്ധവുമായ പരാമർശങ്ങൾക്ക് ഇടം നൽകുന്നുവെന്നും ലക്ഷക്കണക്കിന് പേരിലേക്കാണ് ഇത്തരം തെറ്റായ വിവരങ്ങൾ എത്തുന്നതെന്നുമായിരുന്നു കത്തിൽ വിമർശിച്ചിരുന്നത്.
നിരവധി പ്രമുഖരും കത്തിൽ ഒപ്പുവെച്ചു. 30 മില്യൺ ആളുകളാണ് ഐക്കിന്റെ "untrue and conspiracist claims about Covid-19" എന്ന വീഡിയോ ഓൺലൈനിൽ കണ്ടത്.
ഹസ്തദാനത്തിലൂടെ കൊറോണ വൈറസ് പടരില്ല, മുസ്ലീം പുരുഷന്മാർക്ക് ബലാത്സംഗം നിയമവിധേയമാക്കാൻ നീങ്ങുന്നു, തുടങ്ങി വംശീയവും തെറ്റിദ്ധരിപ്പിക്കുന്നതുമായ നിരവധി കാര്യങ്ങളാണ് സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ ഐക്ക് പ്രചരിപ്പിക്കുന്നത്.
കോവിഡ് ആരോഗ്യ പ്രതിസന്ധിയും 5G യും തമ്മിലുള്ള ബന്ധം എന്ന പേരിലുള്ള ഐക്കിന്റെ വീഡിയോ കഴിഞ്ഞ മാസം യൂട്യൂബും ഫെയ്സ്ബുക്കും നീക്കം ചെയ്തിരുന്നു.
മുൻ ഫുട്ബോൾ താരം കൂടിയായ ഡേവിഡ് ഐക്ക് വിവിധ വിഷയങ്ങളിൽ ഇരുപതോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഏതാണ്ട് 25 രാജ്യങ്ങളിൽ പ്രഭാഷണവും നടത്തിയിട്ടുണ്ട്.