'കിംഗ് ഓഫ് ദി റോഡ്' തലസ്ഥാന നഗരിയിൽ എത്തിയപ്പോൾ...
Last Updated:
ലോകം യുദ്ധത്തിൻ്റെ ഭീകരതയിൽ നിൽക്കുമ്പോൾ ജനിച്ച മനുഷ്യൻ. അതിൻ്റെ എല്ലാ ദുരവസ്ഥയും കണ്ടുവളർന്ന ബാല്യം. എന്നാൽ ദയയും അനുകമ്പയും മുഖമുദ്രയാക്കിയ മനുഷ്യൻ. അതാണ് വിം വെൻഡേർസ്.
advertisement
1/9

1970കളിലെ ന്യൂ ജർമ്മൻ സിനിമ മൂവ്മെൻ്റിൻ്റെ പ്രധാന ഘടകമായി മാറിയ വ്യക്തി. അമ്പത് വർഷത്തിലധികമായി തുടരുന്ന യാത്രയിൽ ജീവിതത്തിൻ്റെ പല മേഖലകളും തൻ്റെ ഫ്രെയ്മുകളിലൂടെ കാണികളിലേക്കെത്തിച്ച വിം വെൻഡേർസ്. ജനിച്ചത് ജർമ്മനിയിലെ ഡൂസൽഡോർഫ് എന്ന പട്ടണത്തിൽ. ഇഷ്ട സംവിധായകരിൽ ഒന്ന് ജപ്പാൻ സംവിധായകനായ യാസുജിറോ ഓസു. ആ സ്വാധീനം വന്ന് നിൽക്കുന്നത് ‘പെർഫക്ട് ഡെയ്സി’ലും.
advertisement
2/9
ലോക സിനിമയെ ഇഷ്ടപ്പെടുന്ന ഇന്ത്യയിലെ സിനിമ പ്രേമികൾക്ക് ഫെബ്രുവരി 5 മുതൽ മാർച്ച് 1 വരെ അവിസ്മരണീയ ദിനങ്ങളാണ്. 25 ദിവസം 18 സിനിമകളുമായി ഇന്ത്യയിലെ 5 നഗരങ്ങളിൽ ‘കിംഗ് ഓഫ് ദി റോഡ്’ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ, ചലച്ചിത്ര അക്കാദമി, ഗോഥെ സെൻട്രം ഇവരുടെ ആഭിമുഖ്യത്തിലാണ് അദ്ദേഹത്തെ ഇവിടെ കൊണ്ട് വന്നത്. വിം വെൻഡേർസ് ഫൗണ്ടേഷൻ റിസ്റ്റോറ് ചെയ്ത അദ്ദേഹത്തിൻ്റെ സിനിമകളുടെ പ്രദർശനവും ഉണ്ടായിരുന്നു.
advertisement
3/9
തെയ്യത്തിൻ്റേയും ചെണ്ടമേളത്തിൻ്റേയും അകമ്പടിയോടെയാണ് മലയാളക്കര അദ്ദേഹത്തെ സ്വീകരിച്ചത്. ഫെബ്രുവരി 10ന് കൈരളി തിയറ്ററിൽ എത്തിയ വെൻഡേർസിനെ വരവേൽക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, അക്കാദമി മുൻ വൈസ് ചെയർപഴ്സൻ ബീന പോൾ, അക്കാദമി സെക്രട്ടറി അജോയ് എന്നിവരും എത്തി.
advertisement
4/9
വൈകിട്ട് 5 മണിക്ക് നടന്ന മാസ്റ്റർ ക്ലാസ് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടർ ശിവേന്ദ്രസിംഗ് ദുർഗാർപൂർ മോഡറേറ്റ് ചെയ്തു. തൻ്റെ സിനിമ യാത്രകളെ പറ്റിയുള്ള അനുഭവങ്ങൾ സദസ്യരുമായി പങ്കുവയ്ക്കുകയും അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടികൾ വളരെ ക്ഷമയോടെ സ്വരസിദ്ധമായ നർമ്മത്തിൽ പൊതിഞ്ഞ് വളരെ വിശദമായി തന്നെ പറയുകയും ചെയ്തു.
advertisement
5/9
അന്നത്തെക്കാലത്ത് ഫിലിം സ്കൂളിൽ അഡ്മിഷൻ കിട്ടിയ കഥയും ആ സ്കൂളിൽ ഒരു ക്യാമറ പോലും ഇല്ലാതിരുന്ന കഥയും ഒക്കെ വളരെ രസകരമായി അദ്ദേഹം പങ്കുവച്ചു. ‘ആദ്യ സിനിമ എടുത്തപ്പോൾ ഒരു കട്ട് പോലും പറയാൻ അറിയില്ലായിരുന്നു. കാരണം ആരും പഠിപ്പിച്ചില്ല.’
advertisement
6/9
പ്രശസ്ത ഡച്ച് ഛായാഗ്രഹകനായ റോബി മുള്ളറിൻ്റെ സിനിമയ്ക്ക് വേണ്ടി ചെയ്ത പല പരീക്ഷണങ്ങളും പിന്നീട് ചലച്ചിത്ര ലോകത്തിന് മുതൽകൂട്ടായി എന്ന് അദ്ദേഹം പറഞ്ഞപ്പോൾ നീണ്ട കരഘോഷത്തോടെ സദസ്സ് അതേറ്റെടുത്തു.
advertisement
7/9
അദ്ദേഹത്തിൻ്റെ സന്ദർശനത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ ഹാൻഡ് ബുക്ക് മാസ്റ്റർ ക്ലാസിൽ പങ്കെടുത്ത എല്ലാവർക്കും ലഭിച്ചു. ആ ബുക്കിലും ആരാധകർ കൊണ്ട് വന്ന അദ്ദേഹത്തിൻ്റെ സിനിമാ പോസ്റ്ററിലും എല്ലാം ആട്ടോഗ്രാഫ് നൽകാൻ അദ്ദേഹം ക്ഷമ കാണിച്ചു.
advertisement
8/9
[caption id="attachment_713731" align="alignnone" width="1054"] തിരഞ്ഞെടുത്ത സിനിമകളുടെ പ്രദർശനത്തിന് ശേഷം Q&A സെഷനും ഉണ്ടായിരുന്നു. ആരാധകരുടെ ചോദ്യങ്ങളും സംശയങ്ങളും കേട്ട് വിശദമായ മറുപടി നൽകാൻ അദ്ദേഹം ശ്രദ്ധിച്ചു. രണ്ട് ദിവസത്തെ എക്സൈറ്റിംഗ് ഇവൻ്റ് കൊടിയിറങ്ങിയപ്പോൾ അവിടെ നിന്നിറങ്ങിയ ഓരോ മനുഷ്യരുടേയും മനസ്സ് നിറഞ്ഞിരുന്നു എന്നതിൽ സംശയമില്ല.</dd> <dd>[/caption]
advertisement
9/9
ലോകം യുദ്ധത്തിൻ്റെ ഭീകരതയിൽ നിൽക്കുമ്പോൾ ജനിച്ച മനുഷ്യൻ. അതിൻ്റെ എല്ലാ ദുരവസ്ഥയും കണ്ടുവളർന്ന ബാല്യം. എന്നാൽ ദയയും അനുകമ്പയും മുഖമുദ്രയാക്കിയ മനുഷ്യൻ. അതാണ് വിം വെൻഡേർസ്.
മലയാളം വാർത്തകൾ/Photogallery/Kerala/Thiruvananthapuram/
'കിംഗ് ഓഫ് ദി റോഡ്' തലസ്ഥാന നഗരിയിൽ എത്തിയപ്പോൾ...