Market Crash | യെസ് ബാങ്ക് പ്രതിസന്ധി, കൊറോണ ആശങ്ക: ഓഹരി വിപണിയിൽ വൻ ഇടിവ്
- Published by:Achyut Punnekat
- news18
Last Updated:
സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട സ്ഥാപനമാണ് എസ്‌ബിഐ. ഇൻഡസിൻഡ് ബാങ്ക്, ടാറ്റാ സ്റ്റീൽ, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, അൾട്രാടെക് സിമൻറ് എന്നിവയുടെ ഓഹരികളും താഴേക്കുപോയി.
advertisement
1/8

മാർക്കറ്റ് സൂചികകളായ സെൻസെക്സും നിഫ്റ്റിയും വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ വലിയ തിരിച്ചടിയാണ് നേരിട്ടത്. കൊറോണ വൈറസ് ഭീതിയും സാമ്പത്തിക ഞെരുക്കത്തെച്ചൊല്ലി വർദ്ധിച്ചുവരുന്ന ആശങ്കകളും ആഗോള ഓഹരി വിപണിയിൽ വൻതോതിലുള്ള വിറ്റഴിക്കലിന് കാരണമായ സാഹചര്യത്തിലാണ് സെൻസെക്സ് ഓപ്പണിംഗ് സെഷനിൽ 1,400 പോയിൻറ് ഇടിഞ്ഞത്.
advertisement
2/8
രാവിലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 53 പൈസ കുറഞ്ഞ് 73.86 ആയി. നിരന്തരമായ വിദേശ ഫണ്ട് ഒഴുക്കും വിപണിയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. വിദേശ നിക്ഷേപകർ 2,476.75 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിറ്റഴിച്ചത്.
advertisement
3/8
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന്റെ ഓഹരി മൂല്യം 5.5 രൂപയായി കുറഞ്ഞു. ഇന്നലെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യെസ് ബാങ്കിന്റെ ബോർഡിനെ അസാധുവാക്കുകയും, ബാങ്കിൽ നിന്നും പിൻവലിക്കാവുന്ന തുകയ്ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്തത്. ബാങ്കിന് വായ്പയോ അഡ്വാൻസോ അനുവദിക്കാനോ, വായ്പ പുതുക്കാനോ, നിക്ഷേപം നടത്താനോ താത്കാലികമായി കഴിയില്ല.
advertisement
4/8
മുംബൈയിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് മൊറട്ടോറിയത്തെ ന്യായികരിച്ചു. യെസ് ബാങ്കിലെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുമെന്നും ദാസ് ഉറപ്പ് നൽകി.
advertisement
5/8
യെസ് ബാങ്കിന് ജാമ്യ ഈട് നിൽക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തിയതായി ധനമന്ത്രാലയം സ്ഥിരീകരിച്ചത് ഇന്നലെയായിരുന്നു. ഇതിനെതുടർന്ന് ഇന്ന് ഓഹരിവിപണി തുറന്നപ്പോൾ എസ്‌ബിഐ ഷെയറുകൾ ആറ് ശതമാനത്തിലധികം തകർന്നു, സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട സ്ഥാപനമാണ് എസ്‌ബിഐ. ഇൻഡസിൻഡ് ബാങ്ക്, ടാറ്റാ സ്റ്റീൽ, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, അൾട്രാടെക് സിമൻറ് എന്നിവയുടെ ഓഹരികളും താഴേക്കുപോയി.
advertisement
6/8
കൊറോണ വൈറസിന്റെ സാമ്പത്തിക ആഘാതം ലോക വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഷാങ്ഹായ്, ഹോങ്കോംഗ്, സിയോൾ, ടോക്കിയോ എന്നിവിടങ്ങളിലെ ഓഹരി വിപണികൾ മൂന്ന് ശതമാനത്തോളം തകർന്നു. യുഎസിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളും വ്യാഴാഴ്ച മൂന്ന് ശതമാനം താഴ്ന്നു.
advertisement
7/8
അതിവേഗം പടരുന്ന കൊറോണ വൈറസ് ഏഷ്യ-പസഫിക് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് 211 ബില്യൺ ഡോളർ നഷ്ടമാക്കുമെന്ന് റേറ്റിംഗ് ഏജൻസി സ്റ്റാൻഡേർഡ് ആൻഡ് പുവർ (S&P) വിലയിരുത്തുന്നു. ജപ്പാൻ, ഹോങ്കോംഗ്, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നി രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ആണ് കൊറോണ ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്.
advertisement
8/8
2020ൽ ചൈനയുടെ വളർച്ച 5.7 ശതമാനത്തിൽ നിന്ന് 4.8 ശതമാനമായി കുറയുമെന്നാണ് S&P പറയുന്നത്. എന്നാൽ കൊറോണ സാരമായി ബാധിക്കാത്തതിനാൽ ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുടെ വളർച്ചാനിരക്കുകൾ നിലവിൽ പുനരവലോകനം ചെയ്യേണ്ടതില്ലെന്നും S&P വൃത്തങ്ങൾ അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/Money/
Market Crash | യെസ് ബാങ്ക് പ്രതിസന്ധി, കൊറോണ ആശങ്ക: ഓഹരി വിപണിയിൽ വൻ ഇടിവ്