ആറ്റുകാൽ പൊങ്കാല: അറിയാൻ, ഓർത്തുവെക്കാൻ
Last Updated:
ഒരു ഉത്സവത്തിനായി ലോകത്തേറ്റവും കൂടുതൽ സ്ത്രീകൾ ഒരുമിച്ചു കൂടുന്ന ക്ഷേത്രമാണ് തിരുവനന്തപുരം ആറ്റുകാൽ ദേവി ക്ഷേത്രം .പൊങ്കാലയ്ക്ക് വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നത് കൊണ്ട് തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
advertisement
1/8

മുൻ വർഷങ്ങളിലെ പോലെ ഈ കൊല്ലവും വേനൽ ചൂട് കഠിനം ആണ്. സൂര്യാഘാതം ഏൽക്കാതിരിക്കുവാൻ പ്രത്യേക മുൻകരുതലുകൾ എടുക്കുന്നത് ഉചിതമാണ്.
advertisement
2/8
ഉയർന്ന അന്തരീക്ഷ താപവും പൊങ്കാല അടുപ്പുകളിൽ നിന്നും ഉയരുന്ന പുകയും ശരീരത്തിലെ ജലാംശം കുറയ്ക്കും. ധാരാളം വെള്ളം കുടിക്കുക.
advertisement
3/8
ORS പാക്കറ്റുകൾ, നാരങ്ങ, ഉപ്പ്, ഗ്ളൂക്കോസ് എന്നിവ കരുതാം.ശാരീരിക അസ്വസ്ഥതകൾ ഉള്ളവർ / മരുന്നുകൾ ഉപയോഗിക്കുന്നവർ മരുന്നുകളും വെള്ളവും കരുതുക.
advertisement
4/8
നിലത്ത് വീണാൽ തല കൈകൾ കൊണ്ട് പൊതിഞ്ഞ് എഴുന്നേൽക്കാൻ ശ്രമിക്കുക. ബുദ്ധിമുട്ടുണ്ടെങ്കിൽ പോലീസിന്റെയോ വോളൻറിയർമാരുടെയോ സഹായം തേടുക.
advertisement
5/8
പുകയും ചൂടും ഏൽക്കാതിരിക്കാൻ മാസ്കോ നനഞ്ഞ തുണിയോ കൊണ്ട് മുഖം മറക്കുക.മുടി പുറകിലാക്കി കെട്ടിവെക്കുക,പൊള്ളലേറ്റാൽ എത്രയും വേഗം ചികിത്സതേടുക.
advertisement
6/8
ചെറിയ കുട്ടികൾ പൊങ്കാലയടുപ്പിൽ തൊടാതെ ശ്രദ്ധിക്കേണ്ടതാണ്
advertisement
7/8
പോലീസും മറ്റു ക്ഷേത്ര ഭാരവാഹികളും വോളിൻറിയർമാരും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക.
advertisement
8/8
അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കേണ്ട ഫോൺ നമ്പറുകൾ 112 - പോലീസ്, 101- അഗ്നിശമന സേന, 108 - ആമ്പുലൻസ്, 1077 / 1070 - ദുരന്ത നിവാരണ control room. കിംവദന്തികൾ പ്രചരിപ്പിക്കാതിരിക്കുക, ആത്മസംയമനം പാലിക്കുക