നാലു തവണ നെഹ്‌റു ട്രോഫി നേടിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ പരിശീലകന് ജന്മനാട്ടിൽ ഗുരുക്കന്മാരുടെ ആദരം
- Published by:Rajesh V
- news18-malayalam
Last Updated:
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കടുത്ത തമ്പലക്കാട് ഗ്രാമത്തിലെ മഹാകാളിപാറ ദേവസ്വമാണ് നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഹിരണിന് സ്വീകരണം ഒരുക്കിയത്.
advertisement
1/11

കോട്ടയം: തുടർച്ചയായി നാല് വർഷം നെഹ്റു ട്രോഫി കരസ്ഥമാക്കിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കായിക ക്ഷമതാപരിശീലകന് നവരാത്രികാലത്ത് സ്വദേശം നൽകിയത് ഊഷ്മളമായ വരവേൽപ്പ്. മുൻ നാവിക ഉദ്യോഗസ്ഥൻ കൂടിയായ ഹിരൺ മുക്കാട്ടിന് പഴയ ഗുരുക്കന്മാർ അടക്കമുള്ള അധ്യാപകർ നൽകിയ സ്വീകരണം വികാരനിർഭരമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
advertisement
2/11
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കടുത്ത തമ്പലക്കാട് ഗ്രാമത്തിലെ മഹാകാളിപാറ ദേവസ്വമാണ് നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഹിരണിന് സ്വീകരണം ഒരുക്കിയത്.
advertisement
3/11
നാലു പതിറ്റാണ്ട് മുമ്പ് നിരവധി കായിക മത്സര ഇനങ്ങളിലൂടെ മികവ് തെളിയിച്ച ശേഷമാണ് ഹിരൺ നാവിക സേനയിൽ ഉദ്യോഗസ്ഥനായത്. വിരമിച്ച ശേഷം ആലപ്പുഴ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കായിക ക്ഷമതാപരിശീലകനായി.
advertisement
4/11
ചാമ്പ്യൻസ് ലീഗിനൊപ്പം വള്ളംകളിയിൽ പുതിയ മത്സര രീതികൾ വന്നപ്പോൾ തുല്യ ശക്തികളായ ടീമുകളിൽ നിന്ന് കടുത്ത മത്സരം നേരിടുമ്പോഴും അവസാന കുതിപ്പിൽ മികച്ച ഫിനിഷുമായി അദ്‌ഭുതകരമായി നേടുന്ന വിജയത്തിനു പിന്നിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കായിക ക്ഷമതയ്ക്കും പ്രൊഫഷണൽ പരിശീലനത്തിനും ഏറെ പങ്കുണ്ടെന്ന് വള്ളംകളി വിദഗ്ധർ വിലയിരുത്തുന്നു.
advertisement
5/11
വള്ളവും വള്ളംകളിയും അന്യമായ മലയോര ഗ്രാമത്തിൽ വള്ളപ്പാട്ടിന്റെ അകമ്പടിയോടെ ഹിരണിന്റെ സഹപാഠികളും ചേർന്ന് സ്വീകരിച്ചത് വേറിട്ടൊരു അനുഭവമായി.
advertisement
6/11
കായിക ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവന്ന് പ്രോത്സാഹനം നൽകി തന്റെ ജീവിതം രൂപപെടുത്തിയ ഗുരുക്കന്മാർക്ക് മുന്നിൽ കായിക കേരളത്തിന്റെ വിശിഷ്ടമായ നെഹ്‌റു ട്രോഫിയുമായി എത്തിയ പ്രിയ ശിഷ്യന് വാർദ്ധക്യത്തിന്റെ അവശതകളെല്ലാം മറന്ന് ഗുരുക്കന്മാർ ഉപഹാരങ്ങളും അനുഗ്രഹങ്ങളും നൽകി.
advertisement
7/11
തമ്പലക്കാട് എൻ എസ് എസ് യു പി സ്കൂളിലെ വിദ്യാഭ്യാസ കാലത്ത് ഹിരണിലെ കായികതാരത്തെ കണ്ടെത്തി പരിശീലിപ്പിച്ച ബാലചന്ദ്രപണിക്കർ സാർ ആശ്‌ളേഷിച്ചപ്പോൾ ഹിരൺ കണ്ണീരണിഞ്ഞു.
advertisement
8/11
മഹാകാളിപാറ ദേവി ക്ഷേത്ര സന്നിധിയിൽ നടന്ന യോഗത്തിൽ കാഞ്ഞിരപ്പളളി പഞ്ചായത്ത് അംഗം അമ്പിളി ഉണ്ണികൃഷ്ണൻ, ഹിരണിന്റെ അധ്യാപകരായിരുന്ന ബാലചന്ദ്രപണിക്കർ , ഭാനുമതി അമ്മ, കുസുമകുമാരി, മോഹനദാസൻ നായർ, എന്നിവർ ആശംസകൾ നേർന്നു. മഹാകാളിപാറ ദേവസ്വം പ്രസിഡന്റ് രാജു കടക്കയം, ഭാരവാഹികളായ പ്രമോദ് എടാട്ട്, ബാലു തൊട്ടുവായിൽ, സുധീർ തുണ്ടത്തിൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
advertisement
9/11
അവസാനതുഴ വരേയും ആവേശം നിറഞ്ഞുനിന്ന ഫൈനലിലാണ് 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന്‍ ജേതാക്കളായത് .
advertisement
10/11
അഞ്ച് ഹീറ്റ്‌സിലായി മികച്ച സമയം കുറിച്ച മറ്റ് നാലുചുണ്ടന്‍ വള്ളങ്ങളെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് വീയപുരം ചുണ്ടന്‍ ഒന്നാമതെത്തിയത്.
advertisement
11/11
കഴിഞ്ഞ തവണ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ മൂന്നാമതായിരുന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഇത് തുടര്‍ച്ചയായ നാലാം വിജയമാണ്. മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടനിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഹാട്രിക് തികച്ചത്.
മലയാളം വാർത്തകൾ/Photogallery/Sports/
നാലു തവണ നെഹ്‌റു ട്രോഫി നേടിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ പരിശീലകന് ജന്മനാട്ടിൽ ഗുരുക്കന്മാരുടെ ആദരം