TRENDING:

കൊറോണ വൈറസ് ബാധിതയായ രോഗിയില്‍ 'ഡ്രഗ് കോക്ടെയിൽ' വിജയകരമായി പ്രവർത്തിച്ചെന്ന അവകാശവാദവുമായി തായ്‌ലന്‍ഡ്

Last Updated:
തങ്ങളുടെ കണ്ടെത്തൽ ശരിയാണെന്ന് തെളിയിക്കാനുള്ള ഗവേഷണ ഫലങ്ങൾക്ക് കാത്തിരിക്കുകയാണെന്നും തായ്‌ലന്‍ഡ് ആരോഗ്യ മന്ത്രാലയം
advertisement
1/9
കൊറോണ വൈറസ് ബാധിതയായ രോഗിയില്‍ 'ഡ്രഗ് കോക്ടെയിൽ' വിജയകരമായി പ്രവർത്തിച്ചെന്ന് തായ്ലൻഡ്
ബാങ്കോക്ക്: പരീക്ഷണാർഥം നൽകിയ 'ഡ്രഗ് കോക്ടെയിൽ' കൊറോണ വൈറസ് രോഗിയിൽ വിജയകരമായി പ്രവര്‍ത്തിച്ചുവെന്ന് അവകാശവാദം ഉന്നയിച്ച് തായ്‌ലന്‍ഡ്.
advertisement
2/9
 ഫ്ലൂ, എച്ച്ഐവി ചികിത്സകള്‍ക്കായുപയോഗിക്കുന്ന ആന്‍റി വൈറല്‍സ് അടങ്ങിയ കോക്ടെയിലാണ് 71 കാരിയായ വൈറസ് ബാധിതയ്ക്ക് നൽകിയത്.
advertisement
3/9
ഇത് നൽകി 48 മണിക്കൂറിനുള്ളിൽ ഇവരുടെ കൊറോണ വൈറസ് റിസൽട്ട് നെഗറ്റീവ് ആയെന്നും തായ്ലൻഡ് ആരോഗ്യ മന്ത്രാലയം തന്നെയാണ് അറിയിച്ചത്.
advertisement
4/9
'71 കാരിയായ രോഗിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഡ്രഗ് കോക്ടെയിൽ നൽകി 48 മണിക്കൂറുകള്‍ക്കുള്ളിൽ അവരുടെ റിസൽട്ട് നെഗറ്റീവ് ആവുകയായിരുന്നു' എന്നാണ് ദിവസേന നടത്താറുള്ള വാർത്താ സമ്മേളനത്തിൽ ആരോഗ്യമന്ത്രാലയത്തിലെ പ്രതിനിധി ഡോ.ക്രിയെങ്ക്സക് അറ്റിപ്പോവനിച്ച് അറിയിച്ചത്.
advertisement
5/9
 അതീവ അവശതയിലായിരുന്ന അവർ അടുത്ത 12 മണിക്കൂറിനുള്ളിൽ കിടക്കയിലെഴുന്നേറ്റിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു.
advertisement
6/9
ഫ്ലൂവിന്റെ പ്രതിരോധിക്കാൻ നൽകുന്ന oseltamivir എന്ന മരുന്നിനൊപ്പം HIV ചികിത്സയ്ക്കായുപോയോഗിക്കുന്ന lopinavir and ritonavir എന്നീ മരുന്നുകൾ സംയോജിപ്പിച്ചാണ് രോഗിക്ക് നൽകിയത്.
advertisement
7/9
തങ്ങളുടെ കണ്ടെത്തൽ ശരിയാണെന്ന് തെളിയിക്കാനുള്ള ഗവേഷണ ഫലങ്ങൾക്ക് കാത്തിരിക്കുകയാണെന്നും ഡോ.ക്രിയെങ്ക്സക് വ്യക്തമാക്കി.
advertisement
8/9
തായ്ലൻഡിൽ ഇതുവരെ 19 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 8 പേരും രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. 11 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ‌
advertisement
9/9
ഇത്തരത്തിൽ രോഗമുക്തി തേടി വീട്ടിലേക്ക് മടങ്ങിയ ഒരു രോഗിയെ തായ്ലൻഡ് ആരോഗ്യമന്ത്രി നേരിട്ടെത്തി സന്ദർശിച്ചിരുന്നു. ഇതിന്റെ വീഡിയോയും ആരോഗ്യമന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/World/
കൊറോണ വൈറസ് ബാധിതയായ രോഗിയില്‍ 'ഡ്രഗ് കോക്ടെയിൽ' വിജയകരമായി പ്രവർത്തിച്ചെന്ന അവകാശവാദവുമായി തായ്‌ലന്‍ഡ്
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories