പാർലമെന്റിൽ ഉണ്ടായ അതിക്രമത്തിന് പിന്നിൽ ഉണ്ടായിരുന്നത് പതിനൊന്നു മാസത്തെ ആസൂത്രണമെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൃത്യമായ ആസൂത്രണത്തിനൊപ്പം പഴുതടച്ച ഏകോപനം കൂടിയായതോടെയാണ് അക്രമികളായ ആറു പേർക്കും അതീവ സുരക്ഷാ മേഖലയായ പാർലമെന്റിനുള്ളിലെത്താൻ കഴിഞ്ഞത്. അന്വേഷണ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂസ് 18 നെറ്റ് വർക്ക് സെക്യൂരിറ്റി അഫയേഴ്സ് ഗ്രൂപ്പ് എഡിറ്റർ മനോജ് ഗുപ്തയാണ് ഏറ്റവും നിർണായകമായ വാർത്ത പുറത്തുവിട്ടത്. ഒന്നര വർഷത്തിലേറെയായി സമൂഹമാധ്യമത്തിലൂടെ നാലു വർഷമായി പരിചയമുള്ളവരാണ് ആറു പേരും. ഏതൊരു കുറ്റകൃത്യത്തിനും വേണ്ടിവരുന്ന മുന്നൊരുക്കങ്ങൾ ഇവർ നടത്തിയിരുന്നെന്നും വ്യക്തമാണ്.