ജനിച്ച അതേ ആശുപത്രിയിൽ തന്നെ കുഞ്ഞിന് പേരിടൽ ചടങ്ങും

Last Updated:

മാവേലിക്കര തട്ടാരമ്പലത്തിലെ വി എസ് എം ആശുപത്രിയിൽ ജനിച്ച പെൺകുഞ്ഞിൻ്റെ പേരിടൽ ചടങ്ങിനാണ് ആശുപത്രി തന്നെ വേദിയായി മാറിയത്.

+
ചടങ്ങിനിടെ

ചടങ്ങിനിടെ

വളരെ അപൂർവമായ ഒരു പേരിടൽ ചടങ്ങിനാണ് കഴിഞ്ഞ ദിവസം മാവേലിക്കര തട്ടാരമ്പലത്തിലെ വി എസ് എം ആശുപത്രി സാക്ഷ്യം വഹിച്ചത്. ഇതേ ആശുപത്രിയിൽ ജനിച്ച പെൺകുഞ്ഞിൻ്റെ പേരിടൽ ചടങ്ങിനാണ് ആശുപത്രി തന്നെ വേദിയായി മാറിയത്. കഴിഞ്ഞ ഓഗസ്റ്റ് 14നാണ് ഹരിപ്പാട് സ്വദേശികളായ അമലിനും ആര്യയ്ക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്.
ചടങ്ങിനിടെ
ചടങ്ങിനിടെ
കുഞ്ഞിൻ്റെ പേരിടൽ ചടങ്ങ് പല കാരണങ്ങൾ കൊണ്ട് നീണ്ടു പോയിരുന്നു. ഒടുവിൽ ജോത്സ്യൻ പേരിടൽ ചടങ്ങിനായി നിശ്ചയിച്ച ദിവസം കുഞ്ഞ് ആശുപത്രിയിലായി. ഇതോടെ ചടങ്ങ് വീട്ടിൽ നടത്താൻ കഴിയാത്ത സ്ഥിതിയുമായി. അങ്ങനെ വി എസ് എം ആശുപത്രി മാനേജ്മെൻ്റ് തന്നെ മുൻകൈ എടുത്ത് പേരിടൽ ചടങ്ങിനുള്ള  തയാറെടുപ്പെല്ലാം ആശുപത്രിയിൽ തന്നെ സജ്ജീകരിച്ചു. കുഞ്ഞിന് നമസ്വി വിനായക് എന്ന പേരുമിട്ടു. ആശുപത്രി ഡയറക്ടർ ഡോക്ടർ വി വി പ്രശാന്ത്, ഡോക്ടർനമാർ, മറ്റ് ആശുപത്രി ജീവനക്കാർ, അമലിൻ്റെയും ആര്യയുടെയും ബന്ധുക്കൾ എന്നിവർ ചടങ്ങിൻ്റെ ഭാഗമായി.
മലയാളം വാർത്തകൾ/ വാർത്ത/Alappuzha/
ജനിച്ച അതേ ആശുപത്രിയിൽ തന്നെ കുഞ്ഞിന് പേരിടൽ ചടങ്ങും
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement