advertisement

അറബ് സ്ത്രീകളുടെ ലൈംഗികതയെ പരിഹസിച്ച് ട്വീറ്റ്: അഞ്ചുവർഷം മുമ്പുള്ള ട്വീറ്റിന്‍റെ പേരിൽ വിമർശനം നേരിട്ട് BJP എംപി

Last Updated:

സ്ത്രീത്വത്തെ അപമാനിച്ച തേജസ്വി പൊറുക്കാനാകാത്ത തെറ്റാണ് ചെയ്തതെന്നും ഇത് 130 കോടി ഇന്ത്യക്കാര്‍ക്കും അപമാനമാണെന്നാണ് ചിലരുടെ പ്രതികരണം.

ന്യൂഡൽഹി: അഞ്ച് വർഷം മുമ്പുള്ള സോഷ്യൽ മീഡിയാ പോസ്റ്റിന്റെ പേരിൽ വിവാദങ്ങള്‍ ഉയർത്തി ബിജെപി എംപി. ബംഗളൂരു സൗത്തില്‍ നിന്നുള്ള എംപിയായ തേജസ്വി സൂര്യയാണ് വിമര്‍ശനങ്ങൾക്ക് നടുവിലായിരിക്കുന്നത്. തേജസ്വിയുടെ 2015ലെ ഒരു ട്വീറ്റാണ് വിമർശനങ്ങൾക്കടിസ്ഥാനം. എംപിയാകുന്നതിന് മുമ്പുള്ള ഈ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ ആക്രമണം ശക്തമായതോടെ തേജസ്വി പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമർശനങ്ങൾക്കും കുറവില്ല.
പാകിസ്താൻ-കനേഡിയൻ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ താരെക് ഫതായുടെ വാചകങ്ങളായിരുന്നു തേജസ്വി ട്വീറ്റിൽ കുറിച്ചത്. '95% അറബ് സ്ത്രീകളും കഴിഞ്ഞ നൂറുകണക്കിന് വര്‍ഷങ്ങളായി ഒരു തവണ പോലും രതിമൂർച്ഛ അനുഭവിച്ചിട്ടില്ല! ശാരീരിക ബന്ധത്തിലൂടെ എല്ലാ അമ്മമാരും കുട്ടികളെ ജനിപ്പിച്ചു സ്നേഹത്തിലൂടെയല്ല..' താരെക് ഫതായെ ടാഗ് ചെയ്തായിരുന്നു അദ്ദേഹത്തിന്‍റെ വാചകം തേജസ്വി ട്വീറ്റ് ചെയ്തത്.
BEST PERFORMING STORIES:ബാർബർ ഷോപ്പ് തുറക്കില്ല; ഹോട്ടലിലിരുന്ന് കഴിക്കാനുമാകില്ല: ലോക്ക് ഡൗണ്‍ ഇളവുകൾ തിരുത്തി കേരളം [NEWS]Lockdown ഇളവ്; ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ ഇങ്ങനെ [NEWS]ലോക്ക് ഡൗൺ ലംഘിച്ച് മതപണ്ഡിതന്റെ സംസ്കാര ചടങ്ങിനെത്തിയത് ഒരുലക്ഷത്തോളം പേർ; കോവിഡ് വ്യാപന ഭീതിയിൽ ബംഗ്ലാദേശ് [NEWS]
ഈ ട്വീറ്റ് ഇപ്പോൾ ഉയര്‍ന്ന് വന്ന് വിവാദമായിരിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിച്ച തേജസ്വി പൊറുക്കാനാകാത്ത തെറ്റാണ് ചെയ്തതെന്നും ഇത് 130 കോടി ഇന്ത്യക്കാര്‍ക്കും അപമാനമാണെന്നാണ് ചിലരുടെ പ്രതികരണം. ഇത്തരം പ്രസ്താവനയുടെ പേരിൽ ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
advertisement
advertisement
അറബ് സ്ത്രീകളെ അപമാനിച്ച് അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകന്റെ ട്വിറ്റർ ഇപ്പോഴും ആക്ടീവ് ആയിരിക്കുന്നതിൽ അതിശയം എന്നാണ് കുവൈറ്റിൽ നിന്നുള്ള ഒരു അഭിഭാഷകൻ പ്രതികരിച്ചത്. ട്വിറ്റർ പോളിസികൾക്ക് എതിരല്ലേ ഈ പ്രസ്താവനയെന്നും എത്രയും വേഗം നടപടിയെടുക്കണമെന്നും ഇയാൾ ട്വിറ്ററിൽ കുറിച്ചു.
ഗൾഫ് രാജ്യങ്ങളില്‍ നിന്നും എംപിക്കെതിരെ വിമര്‍ശനം ശക്തമാണ്. തേജസ്വിയെ എത്രയും വേഗം പാർട്ടിയിൽ നിന്നും സ്ഥാനങ്ങളിൽ നിന്നും പുറത്താക്കണമെന്നാണ് പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് ചിലർ ആവശ്യപ്പെടുന്നത്.
advertisement
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അറബ് സ്ത്രീകളുടെ ലൈംഗികതയെ പരിഹസിച്ച് ട്വീറ്റ്: അഞ്ചുവർഷം മുമ്പുള്ള ട്വീറ്റിന്‍റെ പേരിൽ വിമർശനം നേരിട്ട് BJP എംപി
Next Article
advertisement
8,000 കിലോ സ്വർണം കുഴിച്ചെടുക്കുന്ന ലോകത്തിലെ ഏറ്റവും ആഴമേറിയ ഖനി; ഉള്ളിലെത്താൻ വേണ്ടത് 3 മണിക്കൂർ
8,000 കിലോ സ്വർണം കുഴിച്ചെടുക്കുന്ന ലോകത്തിലെ ഏറ്റവും ആഴമേറിയ ഖനി; ഉള്ളിലെത്താൻ വേണ്ടത് 3 മണിക്കൂർ
  • ദക്ഷിണാഫ്രിക്കയിലെ എംപോനെങ് സ്വർണ്ണഖനി ഭൂനിരപ്പിൽ നിന്ന് 4 കിലോമീറ്റർ ആഴത്തിൽ സ്ഥിതിചെയ്യുന്നു

  • ഖനിയുടെ അടിത്തട്ടിലെത്താൻ തൊഴിലാളികൾക്ക് 3 മണിക്കൂർ വരെ വേണം, അതീവ ദുഷ്കരമായ സാഹചര്യമാണ്

  • പ്രതിവർഷം 8,000 കിലോഗ്രാമിലധികം സ്വർണം ഉത്പാദിപ്പിക്കുന്ന ഈ ഖനി ലോകത്തിലെ ആഴമേറിയതാണ്

View All
advertisement