advertisement

33 വർഷത്തിനുമുമ്പ് തട്ടിക്കൊണ്ടുപോയ സഹോദരനെ കുട്ടിക്കാലത്തെ ഫോട്ടോ ഉപയോഗിച്ച് സഹോദരി കണ്ടെത്തി

Last Updated:

മാതാപിതാക്കളുടെ ഡിഎൻഎ ലഭ്യമല്ലാത്തതിനാൽ, സഹോദരിയുടെ പക്കലുണ്ടായിരുന്ന മങ്ങിത്തുടങ്ങിയ പഴയ ഫോട്ടോ മാത്രമായിരുന്നു സഹോദരനെ കണ്ടെത്താനുള്ള ഏക വഴി

Rapid Read
News18
News18
സഹോദരനെ കണ്ടെത്താൻ ഒരു സഹോദരി എത്രത്തോളം ദൂരം സഞ്ചരിക്കും? ഒരുപാട് ദൂരം എന്നായിരിക്കും ഈ ചോദ്യത്തിന് ഉത്തരം. തട്ടിക്കൊണ്ടുപോകപ്പെട്ട തന്റെ സഹോദരനെ 33 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഒരു സ്ത്രീ കണ്ടെത്തിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുട്ടിക്കാലത്തെ ഒരു ഫോട്ടോ മാത്രമായിരുന്നു അവളുടെ പക്കൽ ഉണ്ടായിരുന്നത്.
ചൈനയിലാണ് സംഭവം.  ഇപ്പോൾ 44 വയസ്സുള്ള ലി ലിനും സഹോദരൻ ലി സിനും യഥാക്രമം 11-ഉം 7-ഉം വയസ്സുള്ളപ്പോഴാണ് അനാഥരായത്. അമ്മ ക്യാൻസർ ബാധിച്ച് മരിക്കുകയും പിതാവിന്റെ മാനസിക നില തെറ്റുകയും ചെയ്തതോടെ ആ സഹോദരങ്ങൾ ആഹാരത്തിനായി തെരുവുകളിൽ അലഞ്ഞു.
ഒരു മഴദിവസം അഭയം തേടി ഒരു ട്രക്കിൽ കയറിയ അവർ അറിയാതെ മറ്റൊരു നഗരത്തിൽ എത്തിപ്പെട്ടതോടെയാണ് അവരുടെ ജീവിതം മാറിമറിഞ്ഞത്. വിശന്നിരുന്ന കുട്ടികളുടെ അടുത്തേക്ക് വന്ന ഒരു സ്ത്രീ ആൺകുട്ടിക്ക് ഒരു കഷ്ണം ബ്രഡ് നൽകി. അതൊരു കരുണയുള്ള പ്രവൃത്തിയാണെന്ന് വിശ്വസിച്ച് ലിൻ തന്റെ സഹോദരനെ ആ സ്ത്രീയോടൊപ്പം അയച്ചു. എന്നാൽ അവൻ പിന്നെ തിരികെ വന്നില്ല. തന്റെ സംരക്ഷണയിലായിരുന്നപ്പോൾ സഹോദരനെ നഷ്ടപ്പെട്ടതിന്റെ കുറ്റബോധവുമായാണ് താൻ  ജീവിച്ചതെന്ന് ലിൻ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
സഹോദരനെ പിന്നീട് ഗുവാങ്‌ഡോങ്ങിലെ ഒരു കുടുംബം ദത്തെടുക്കുകയും ഹാൻ എന്ന് പേര് മാറ്റുകയും ചെയ്തു.  വീട് വിട്ട് ഓടിപ്പോകാൻ ശ്രമിച്ചും ഭിക്ഷാടനം നടത്തിയും കഠിനമായ ഒരു കുട്ടിക്കാലത്തിലൂടെയാണ് സഹോദരൻ കടന്നുപോയത്. എന്നാൽ ലിൻ തന്റെ ജീവിതം മുഴുവൻ അവനെ കണ്ടെത്താനായി മാറ്റിവെച്ചു.
സഹോദരനെ കണ്ടെത്താനായി ഏകദേശം 10 ലക്ഷം യുവാൻ (ഏകദേശം 1.2 കോടി രൂപ) ആണ് അവൾ ചെലവാക്കിയത്. യാത്രകൾക്കും മറ്റുമായി പണം കണ്ടെത്താൻ അവൾ കെട്ടിട നിർമ്മാണ സ്ഥലങ്ങളിൽ ഇഷ്ടിക ചുമന്നും ഹോട്ടലുകളിൽ പാത്രം കഴുകിയും ജോലി ചെയ്തു. ഒഴിവുസമയങ്ങളിൽ രാജ്യം മുഴുവൻ പതിനായിരക്കണക്കിന് നോട്ടീസുകൾ വിതരണം ചെയ്തു. മാതാപിതാക്കളുടെ ഡിഎൻഎ ലഭ്യമല്ലാത്തതിനാൽ, അവളുടെ പക്കലുണ്ടായിരുന്ന മങ്ങിത്തുടങ്ങിയ പഴയ ഫോട്ടോ മാത്രമായിരുന്നു ഏക വഴി.
advertisement
സോഷ്യൽ മീഡിയയിൽ വൈറലായ റിപ്പോർട്ടുകൾ പ്രകാരം, ജിയാങ്‌സി പ്രവിശ്യയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഈ കുട്ടിക്കാല ചിത്രം ഉപയോഗിച്ച് ഗുവാങ്‌ഡോങ്ങിലുള്ള ഒരാളെ തിരിച്ചറിഞ്ഞു. തുടർന്ന് ഡിഎൻഎ പരിശോധനയിലൂടെ അത് കാണാതായ ലി സിൻ തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
മാർച്ച് 23-ന് ആ സഹോദരങ്ങൾ വീണ്ടും ഒന്നിച്ചപ്പോൾ അത് ഓൺലൈനിൽ ദശലക്ഷക്കണക്കിന് ആളുകളെ കണ്ണീരണിയിച്ചു. സമാഗമത്തിന്റെ വേളയിൽ പ്രതീകാത്മകമായി ലിൻ ഒരു ബാഗ് നിറയെ ബ്രഡുമായിട്ടാണ് പോലീസ് സ്റ്റേഷനിൽ എത്തിയത്. ഒരു കഷ്ണം ബ്രഡിന്റെ പേരിലാണ് തനിക്ക് അവനെ നഷ്ടപ്പെട്ടതെന്നും, അതുകൊണ്ട് ഇനി ഒരിക്കലും അവൻ വിശന്നിരിക്കരുത് എന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ലിൻ പറഞ്ഞു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
33 വർഷത്തിനുമുമ്പ് തട്ടിക്കൊണ്ടുപോയ സഹോദരനെ കുട്ടിക്കാലത്തെ ഫോട്ടോ ഉപയോഗിച്ച് സഹോദരി കണ്ടെത്തി
Next Article
advertisement
തമിഴ്‌നാട് കോൺഗ്രസ് 27 പേരുടെ സ്ഥാനാർത്ഥിപട്ടികയിൽ കന്യാകുമാരി വിളവൻകോട് CSI ദക്ഷിണ കേരള മഹായിടവക സെക്രട്ടറി
തമിഴ്‌നാട് കോൺഗ്രസ് 27 പേരുടെ സ്ഥാനാർത്ഥിപട്ടികയിൽ കന്യാകുമാരി വിളവൻകോട് CSI ദക്ഷിണ കേരള മഹായിടവക സെക്രട്ടറി
  • തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസ് 27 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു

  • കന്യാകുമാരി ജില്ലയിലെ കിള്ളിയൂർ, വിളവൻകോട്, കൊളച്ചൽ സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും

  • വിളവൻകോട് സീറ്റിൽ CSI ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ഡോ. ടി.ടി പ്രവീൺ സ്ഥാനാർത്ഥിയാകും

View All
advertisement