ക്ലാസിലെ പെൺകുട്ടിയെ കളിയാക്കിയ ആൺകുട്ടികൾക്കുള്ള അധ്യാപികയുടെ മറുപടി വൈറൽ

Last Updated:

സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്നതു സംബന്ധിച്ച് വിദ്യാർഥികൾക്ക് ക്ലാസെടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്

ഒരു അധ്യാപിക ആൺകുട്ടികളായ തന്റെ വിദ്യാർഥികൾക്ക് സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്നതു സംബന്ധിച്ച് ക്ലാസെടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏവരുടെയും മനസ് കീഴടക്കുന്നത്. ബബിത എന്ന അധ്യാപികയാണ് ഹിസ്റ്ററി ക്ലാസില്‍‌ തന്റെ വിദ്യാർഥികൾക്ക് വൈറൽ ക്ലാസ് നൽകിയത്.
ക്ലാസെടുക്കുന്നതിനിടെ ഒരു പെൺകുട്ടി നിൽക്കുന്നത് ടീച്ചറുടെ ശ്രദ്ധയിൽപ്പെട്ടു. മുമ്പിലേക്ക് വന്നിരിക്കാൻ ടീച്ചര്‍ കുട്ടിയോട് പറഞ്ഞു. പെണ്‍കുട്ടി മുമ്പിലേയ്ക്ക് നീങ്ങിയപ്പോഴും തങ്ങളുടെ അടുത്തു വന്നിരിക്കാൻ ചില ആൺകുട്ടികൾ അവളോട് പറഞ്ഞു. ആൺകുട്ടികളുടെ കമന്റ് ശ്രദ്ധയിൽപ്പെട്ടതോടെ അധ്യാപിക അവരെ ഗുണദോഷിക്കുകയായിരുന്നു.
‘ഒരാളുടെ സ്വഭാവം അയാളുടെ ഭാവി ജീവിതത്തിൽ പ്രതിഫലിക്കും. ഒരാള്‍ക്ക് നമ്മൾ എന്താണോ നൽകുന്നത്. അതുതന്നെയായിരിക്കും ഭാവിയിൽ തിരികെ ലഭിക്കുക. മറ്റൊരാള്‍ക്കു ബഹുമാനം നൽകിയാൽ മാത്രമേ തിരിച്ചും ബഹുമാനം ലഭിക്കൂ’ എന്ന് അധ്യാപിക വിദ്യാർഥികളോട് പറയുന്നു.
advertisement
അധ്യാപികയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളില്‍‌ ചർച്ചയായി. വിദ്യാർഥികള്‍ക്ക് ലളിതമായി വലിയ കാര്യം പറഞ്ഞു മനസിലാക്കികൊടുത്ത അധ്യാപികയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ക്ലാസിലെ പെൺകുട്ടിയെ കളിയാക്കിയ ആൺകുട്ടികൾക്കുള്ള അധ്യാപികയുടെ മറുപടി വൈറൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement