• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 പ്രവാസികളോട് സര്‍ക്കാര്‍ മനുഷ്യത്വമില്ലാതെ പെരുമാറുന്നു; ടെസ്റ്റ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണം: ഉമ്മൻ ചാണ്ടി

Covid 19 പ്രവാസികളോട് സര്‍ക്കാര്‍ മനുഷ്യത്വമില്ലാതെ പെരുമാറുന്നു; ടെസ്റ്റ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണം: ഉമ്മൻ ചാണ്ടി

'സന്നദ്ധ സംഘടനകൾ ഏർപ്പെടുത്തിയ ചാർട്ടേ‍ഡ് വിമാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സര്‍വീസുകള്‍ മുടക്കാന്‍ സംസ്ഥാന സർക്കാർ ശ്രമിച്ചത് ക്രൂരമായിപ്പോയി'

ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം)

ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം)

  • Share this:

    തിരുവനന്തപുരം:  പ്രവാസികളുടെ വിമാന യാത്രയ്ക്ക് കോവിഡ്-19-ന് നെഗറ്റീവ് ടെസ്റ്റ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പിന്‍വലിക്കുകയോ ഒരു മാസത്തേയ്‌ക്കെങ്കിലും നീട്ടിവയ്ക്കുകയോ ചെയ്യണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തിലേയ്ക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങളില്‍  മാത്രം എന്തുകൊണ്ട് കോവിഡ് നെഗറ്റീവ് ടെസ്റ്റ് എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന്‍ ഫ്‌ളൈറ്റിലും അത് ബാധകമാക്കി. അങ്ങനെ 'ഉള്ള കഞ്ഞിയിലും പാറ്റ വീഴ്ത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


    ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങളില്‍  മാത്രമാണ് കോവിഡ് നെഗറ്റീവ് ടെസ്റ്റ് എന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ക്കോ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കോ  ഇത് ബാധകമല്ല. ഇപ്പോഴത്തെ സര്‍ക്കാര്‍ ഉത്തരവ് വിവേചനപരമാണ്. മുഖ്യമന്ത്രി നിര്‍ദേശിച്ച ട്രൂനാറ്റ് ടെസ്റ്റിന് വിദേശ സര്‍ക്കാരുകള്‍ അനുമതി നല്കുമോ എന്ന കാര്യത്തില്‍ സന്ദേഹമുണ്ട്.  നമ്മള്‍ പറയുന്നതെല്ലാം ഗള്‍ഫ് രാജ്യങ്ങളോ ഇന്ത്യന്‍ എംബസികളോ അനുസരിക്കുമെന്ന് മുഖ്യമന്ത്രി തെറ്റിദ്ധരിക്കരുത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ 'ഹെല്‍ത്ത് പ്രോട്ടോക്കോള്‍' ആണ് എംബസികള്‍ക്ക് ബാധകം. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അവരുടേതും. ചുരുക്കിപ്പറഞ്ഞാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ മൂലം പ്രവാസി മലയാളികള്‍ക്ക് നാട്ടിലേയ്ക്ക് വരാനുള്ള വഴി സംസ്ഥാന സർക്കാർ ബോധപൂര്‍വം കൊട്ടിയടയ്ക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.


    പ്രയാസങ്ങള്‍ കണ്ട് മനസ് വേദനിച്ചിട്ടാണ് കെ.എം.സി.സി.,    ഒ.ഐ.സി.സി., ഇന്‍കാസ്., മറ്റ് സാമൂഹ്യ-സാമുദായിക സംഘടനകള്‍, മാദ്ധ്യമങ്ങള്‍ എന്നിവ മുന്‍കൈയെടുത്ത് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിച്ചത്. അവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ആ സര്‍വ്വീസുകള്‍ മുടക്കാന്‍ സംസ്ഥാന സർക്കാർ ശ്രമിച്ചത്  ക്രൂരമായിപ്പോയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.


    TRENDING:'എന്താണിവിടെ നടക്കുന്നത്? ഇത് പറ്റില്ല;' സെക്രട്ടേറിയറ്റിലെ ഞാറ്റുവേല ചന്തയിലെ ആൾക്കൂട്ടം കണ്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജ [PHOTOS] ഇനി ഓട്ടോയാത്രാ വിവരം സൂക്ഷിക്കണം: തിരുവനന്തപുരത്ത് കര്‍ശന നിര്‍ദേശം [NEWS]ഡേറ്റിങ്ങ് സൈറ്റുകളിൽ കയറുന്നുണ്ടോ? സെക്സ് ചാറ്റും സ്വകാര്യ ചിത്രങ്ങളും ചോരുന്നതായി റിപ്പോർട്ട് [NEWS]

    മടങ്ങിയെത്തുന്നവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചതുപോലെ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സൗകര്യം വിമാനത്താവള നഗരികളിലോ ജില്ലാ കേന്ദ്രങ്ങളിലോ നോര്‍ക്കയും ദുരന്ത നിവാരണ വകുപ്പും ചേര്‍ന്ന് ഒരുക്കണം.

    യുഎഇയിലും ഖത്തറിലും കോവിഡ്- 19 ടെസ്റ്റിനുള്ള സൗകര്യമുണ്ടെന്നും അതുകൊണ്ട് ഈ മാതൃക മറ്റു രാജ്യങ്ങളിലും ഏര്‍പ്പാടാക്കണം എന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 18-ാം തീയതിവരെ വിദേശത്തുനിന്ന് 1396 രോഗികളാണ് എത്തിയത്. ഇതില്‍ 700 പേര്‍ ടെസ്റ്റ് നടക്കുന്ന രാജ്യങ്ങളില്‍ നിന്നാണ്.  ടെസ്റ്റ് നടത്തിയാല്‍ രോഗികളെ ഒഴിവാക്കാമെന്ന സര്‍ക്കാരിന്റെ വാദമാണ് ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞത്.



    Published by:Aneesh Anirudhan
    First published: