advertisement

മൂന്നു മാസമായി ശമ്പളമില്ല: പ്രധാനമന്ത്രിക്ക് കത്തയച്ച് ഡല്‍ഹി സിവിക് ആശുപത്രിയിലെ ഡോക്ടര്‍മാർ

Last Updated:

പരാതി എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടേണ്ടതിനാൽ പ്രധാനമന്ത്രിയോട് നേരിട്ട് അഭ്യർഥിക്കുക എന്ന മാർഗം മാത്രമെ മുന്നിൽക്കണ്ടുള്ളു

ന്യൂഡല്‍ഹി: വേറൊന്നും ആവശ്യപ്പെടുന്നില്ല ഞങ്ങളുടെ ശമ്പളമെങ്കിലും കൃത്യമായി നൽകൂ എന്ന അഭ്യര്‍ഥനയുമായി ഡോക്ടര്‍മാര്‍. ഡൽഹിയിലെ സിവിക് ആശുപത്രികളിലെ ഡോക്ടര്‍മാരാണ് ഇത്തരമൊരു അഭ്യർഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. മൂന്നു മാസമായി ശമ്പളമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് ഡൽഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷൻ ഡോക്ടേഴ്സ് അസോസിയേഷൻ (MCDA).
'കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത സമ്മർദ്ധം നിറഞ്ഞ സാഹചര്യങ്ങളിലാണ് ഡോക്ടര്‍മാർ ജോലി ചെയ്യുന്നത്.. കഴിഞ്ഞ മൂന്നു മാസമായി ശമ്പളം ലഭിച്ചിട്ട്.. ഡോക്ടര്‍ എന്ന നിലയിൽ രോഗികളെ പരിചരിക്കുക ഞങ്ങളുടെ കടമയാണെന്ന് അറിയാം അതുകൊണ്ട് കൂടുതലൊന്നും ആവശ്യപ്പെടുന്നില്ല.. ഞങ്ങളുടെ ശമ്പളം മാത്രമെ ആവശ്യപ്പെടുന്നുള്ളു.' MCDA പ്രസിഡന്‍റ് ഡോ.ആര്‍.ആര്‍.ഗൗതം പറയുന്നു.
TRENDING:എൺപതുകാരിയുടെ അന്ത്യകർമ്മങ്ങൾക്കൊപ്പം 40 മുസ്ലീം കുടുംബങ്ങള്‍ ഹിന്ദുമതത്തിലേക്ക് [NEWS]ലോക്ഡൗൺ കാലത്തും റോഡിൽ അശ്രദ്ധ; 40 ദിവസത്തിൽ മരിച്ചത് 64 പേർ [PHOTO]'നിങ്ങൾ ഈ വർധനയ്ക്ക് അർഹരാണ്': കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വർദ്ധിപ്പിച്ച് കാനഡ [NEWS]
പരാതി എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടേണ്ടതിനാൽ പ്രധാനമന്ത്രിയോട് നേരിട്ട് അഭ്യർഥിക്കുക എന്ന മാർഗം മാത്രമെ മുന്നിൽക്കണ്ടുള്ളു. അദ്ദേഹത്തിന്‍റെ ഇടപെടലാണ് ഇവിടെ ആവശ്യം.. അല്ലാത്തപക്ഷം കൂട്ടരാജി എന്ന വഴി മാത്രമെ ഡോക്ടര്‍മാർക്ക് മുന്നിൽ ബാക്കിയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിൽ പോരാടുന്ന ഡോക്ടര്‍മാർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പലപ്പോഴും വിവാദം ഉയർത്തിയിരുന്നു. സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും നേരിടേണ്ടി വരുന്ന വിവേചനവുമെല്ലാം പലപ്പോഴും വിമർശനങ്ങളും ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശമ്പളം പോലും ലഭിക്കുന്നില്ലെന്ന് അറിയിച്ച് ഡോക്ടര്‍മാർ രംഗത്തെത്തിയിരിക്കുന്നത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
മൂന്നു മാസമായി ശമ്പളമില്ല: പ്രധാനമന്ത്രിക്ക് കത്തയച്ച് ഡല്‍ഹി സിവിക് ആശുപത്രിയിലെ ഡോക്ടര്‍മാർ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement