Omicron cases in Kerala| സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ 15 പേർക്ക്

Last Updated:

നാല് പേരും തിരുവനന്തപുരം ജില്ലയിലുള്ളവരാണ്.

Omicron
Omicron
തിരുവനന്തപുരം: സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (Veena George) അറിയിച്ചു. നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍ നിന്നുമെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
27 വയസ്സുകാരി വിമാനത്തിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാളാണ്. ഇവര്‍ ഡിസംബര്‍ 12നാണ് യുകെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ക്വറന്റ‌ീനിലായ ഇവരെ ഡിസംബര്‍ 16ന് പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവായത്. 32 വയസ്സുകാരന്‍ ഡിസംബര്‍ 17ന് നൈജീരിയയില്‍ നിന്നും എത്തിയതാണ്. വിമാനത്താവളത്തിലെ പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ച സാംപിളുകളുടെ പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 15 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
advertisement
രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 150ലേക്ക്; കൂടുതൽ കേസുകൾ മഹാരാഷ്ട്രയിൽ
രാജ്യത്ത് ഒമിക്രോൺ കേസുകൾ (Omicron cases) 150ലേക്ക്. ആറ് പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ കേസുകളുടെ എണ്ണം 54 ആയി. ഗുജറാത്തിലെ രാജ്കോട്ടിൽ ടാൻസാനിയയിൽ നിന്നും എത്തിയ ഒരാളിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. ഡൽഹിയിൽ 22 പേരിലാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിനിടെ ഡൽഹിയിൽ കോവിഡ് ബാധിതർ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലെത്തി. 24 മണിക്കൂറിനിടെ 107 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സാഹചര്യം വിലയിരുത്താൻ ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ഇന്ന് യോഗം ചേരും.
advertisement
മഹാരാഷ്ട്രയിൽ 54 കേസുകളിൽ 28 പേർ ഇതിനകം ഡിസ്ചാർജ് ചെയ്യപ്പെട്ടു, ബാക്കിയുള്ളവർ രോഗലക്ഷണമോ നേരിയ ലക്ഷണങ്ങളോ പ്രകടിപ്പിക്കുന്നതായി മഹാരാഷ്ട്ര ആരോഗ്യ അധികൃതർ അറിയിച്ചു. നേരത്തെ ഗുജറാത്തിൽ കോവിഡ് -19 പോസിറ്റീവ് ആയ നാല് പേർക്ക് അവരുടെ ജീനോം സീക്വൻസിംഗ് റിപ്പോർട്ട് വന്നതിന് ശേഷം ഒമിക്‌റോൺ വേരിയന്റ് ബാധിച്ചതായി കണ്ടെത്തി. ഇതോടെ ഗുജറാത്തിന്റെ കേസുളുടെ എണ്ണം 11 ആയി.
ഒമിക്രോൺ സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്ക്
മഹാരാഷ്ട്ര (54)
ഡൽഹി (22)
തെലങ്കാന (20)
advertisement
രാജസ്ഥാൻ (17)
കർണാടക (14)
ഗുജറാത്ത് (11)
കേരളം (15)
ആന്ധ്രാപ്രദേശ് (1)
ചണ്ഡീഗഡ് (1)
തമിഴ്നാട് (1)
പശ്ചിമ ബംഗാൾ (1)
യു.കെയിൽ വർദ്ധിച്ചുവരുന്ന കോവിഡ് 19 കേസുകൾ കണക്കിലെടുത്ത്, ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യ സ്വയം തയ്യാറാകണമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ ഞായറാഴ്ച പറഞ്ഞു.
"യു.കെയിലെ പോലെ കാര്യങ്ങൾ മോശമല്ലെന്ന് മനസ്സിലാക്കുകയും തയ്യാറെടുക്കുകയും വേണം. ഒമിക്റോണിൽ ഞങ്ങൾക്ക് കൂടുതൽ ഡാറ്റ ആവശ്യമാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ കേസുകളുടെ വർദ്ധനവ് ഉണ്ടാകുമ്പോഴെല്ലാം, ഞങ്ങൾ അത് സൂക്ഷ്മമായി നിരീക്ഷിക്കുകയും ഏത് സാഹചര്യത്തിനും തയ്യാറാകുകയും ആണ്. തയ്യാറായി നിൽക്കുന്നതാണ് നല്ലത്," എഎൻഐയോട് സംസാരിക്കവെ ഗുലേരിയ പറഞ്ഞു.
advertisement
നവംബർ 24 ന് ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ ആദ്യമായി റിപ്പോർട്ട് ചെയ്‌തപ്പോൾ, ഇന്ത്യയിലെ ആദ്യത്തെ രണ്ട് കേസുകൾ ഡിസംബർ 2 ന് കർണാടകയിൽ കണ്ടെത്തി.
രാജ്യത്തെ സജീവ കേസുകളിൽ 570 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കേസുകളുടെ എണ്ണം 83,913 ആയിരുന്നു. രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളിൽ 0.24 ശതമാനം സജീവ കേസുകളാണ്, ഇത് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.61 ശതമാനമാണ്, കഴിഞ്ഞ 35 ദിവസമായി ഇത് 1 ശതമാനത്തിൽ താഴെയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron cases in Kerala| സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ 15 പേർക്ക്
Next Article
advertisement
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
  • സിറോ മലബാർ സഭാ നേതാക്കൾ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി, പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി.

  • കത്തോലിക്കാ സഭയുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് മാർ റാഫേൽ തട്ടിൽ അറിയിച്ചു.

  • പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നതായും സഭാ നേതാക്കൾ അറിയിച്ചു.

View All
advertisement