Covid 19 | രോഗികളുടെ എണ്ണം കൂടുന്നു; എറണാകുളത്ത് രണ്ട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾ കൂടി തുറന്നു

Last Updated:

ജില്ലയിലെ സി. എഫ്. എൽ. ടി. സി കളിൽ ചികിത്സയിലുള്ള കോവിഡ് രോഗികൾക്ക് നൽകുന്ന ഭക്ഷണം രുചിയുള്ളതും ഗുണമേന്മയുള്ളതുമാണെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മെഡിക്കൽ ഓഫീസർമാരും ഉറപ്പാക്കണമെന്ന് കളക്ടർ എസ്. സുഹാസ് നിർദേശം നൽകി

എറണാകുളം : ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. പ്രതിദിന കണക്കിൽ തലസ്ഥാനത്തിന് തൊട്ടു പിറകിലാണ് എറണാകുളം.  പോസിറ്റീവ് ആയ രോഗികളുടെ എണ്ണം അയ്യായിരത്തിലേയ്ക്ക് അടുക്കുകയാണ്. ഇരുപതിനായിരത്തിലധികം പേരാണ് നിലവിൽ നിരീക്ഷണത്തിൽ ഉള്ളത്.
ഈ സാഹചര്യത്തിലാണ്  രണ്ട് കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ കൂടി തുടങ്ങാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.   കരുമാലൂർ എസ്. എൻ. ജി.ഐ.  എസ്. ടി, രായമംഗലം ഐ. എൽ. എം കോളേജ് എന്നിവിടങ്ങളിൽ ആണ് പുതിയ എഫ്. എൽ. ടി. സി കൾ പ്രവർത്തനം ആരംഭിക്കുന്നത്. കരുമാലൂരിൽ 120 പേർക്കുള്ള സൗകര്യവും രായമംഗലത്ത് 70 പേർക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതോടെ സി.എഫ്.എൽ.ടി.സികളുടെ ആകെ എണ്ണം 16 ആയി.
advertisement
 ജില്ലയിലെ സി. എഫ്. എൽ. ടി. സി കളിൽ ചികിത്സയിലുള്ള കോവിഡ് രോഗികൾക്ക് നൽകുന്ന ഭക്ഷണം രുചിയുള്ളതും ഗുണമേന്മയുള്ളതുമാണെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മെഡിക്കൽ ഓഫീസർമാരും ഉറപ്പാക്കണമെന്ന് കളക്ടർ എസ്. സുഹാസ് നിർദേശം നൽകി. കോവിഡ് പ്രവർത്തനങ്ങൾ വികേന്ദ്രികരിക്കുന്നതിന്റെ ഭാഗമായി സി. എഫ്. എൽ. ടി. സി കളുടെ പ്രവർത്തനം വിലയിരുത്താനായി  ഓൺലൈൻ യോഗങ്ങൾ കൂടുതൽ ചേരാനും  കളക്ടർ നിർദേശം നൽകി.
കോവിഡ് ചികിത്സ കേന്ദ്രങ്ങളിൽ ഡാറ്റ എൻട്രി ഉൾപ്പടെയുള്ള ജോലികൾക്ക് അധ്യാപകരെ നിയോഗിക്കും. കോവിഡ് ചികിത്സ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഫണ്ട്‌ അനുവദിക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പ് വഴി അപേക്ഷകൾ സമർപ്പിക്കാനും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | രോഗികളുടെ എണ്ണം കൂടുന്നു; എറണാകുളത്ത് രണ്ട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾ കൂടി തുറന്നു
Next Article
advertisement
കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ
കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ
  • പാസ്റ്റർ അടക്കം മൂന്നു പേരെ സുദർശനെ ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം മുറിച്ച കേസിൽ കസ്റ്റഡിയിൽ എടുത്തു.

  • സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി, മൂന്നു പേരെയും കൊടുങ്ങല്ലൂരിൽ പിടികൂടി.

  • സുദർശനെ മർദിച്ച ശേഷം അഗതിമന്ദിരത്തിലെ അധികൃതർ കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ചുവെന്ന് പൊലീസ് പറയുന്നു.

View All
advertisement