ലോക്ക്ഡൗണിനിടെ കോഴിക്കോട് തിരുവനന്തപുരം യാത്ര; അനുമതിയോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ

Last Updated:

ഇന്നലെ വരെ കോഴിക്കോട് ഉള്ള്യേരിയിലെ വീട്ടിലായിരുന്ന കെ സുരേന്ദ്രന്‍ വൈകിട്ട് തിരുവനന്തപുരത്തെത്തി വാര്‍ത്താസമ്മേളനം നടത്തി.

തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് നിന്നു തിരുവനന്തപുരത്ത് എത്തിയതിനെ ചൊല്ലി വിവാദം. നിലവിലുള്ളിടത്ത് തുടരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം നിലനില്‍കെയാണ് സുരേന്ദ്രന്‍ ഇന്നലെ തിരുവനന്തപുരത്തെത്തിയതെന്നാണ് ആരോപണം. ഡിജിപിയുടെ അനുമതിയോടെയായിരുന്നു യാത്രയെന്നാണ് സുരേന്ദ്രന്റെ വിശദീകരണം.
കോവിഡ് ജാഗ്രതയുടെ ഭാഗമായി അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ നിലവിലെവിടെയാണോ അവിടെതന്നെ തങ്ങാനാണ് പ്രധാനമന്ത്രി നല്‍കിയ നിര്‍ദ്ദേശം. ഇതോടെ മിക്ക പൊതുപ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും വീടുകളിലേക്ക് ഒതുങ്ങി.
BEST PERFORMING STORIES:ആരും ഒറ്റയ്ക്കല്ല; ഞായറാഴ്ച രാത്രി പ്രകാശം പരത്തി കൊറോണ എന്ന അന്ധകാരത്തെ പരാജയപ്പെടുത്തണം: ആഹ്വാനവുമായി മോദി [NEWS]സ്ത്രീകൾക്കും പുരുഷന്മാർക്കും വീടിനു പുറത്തിറങ്ങാൻ ഒന്നിടവിട്ട ദിവസം; കോവിഡിനെ നേരിടാൻ പെറുവിന്റെ മാർഗം [NEWS]'ഡോക്ടര്‍മാരുടെ നിർദേശമനുസരിച്ച് ക്വാറന്റൈനിൽ കഴിയുകയാണ്; സർക്കാർ നിര്‍ദേശം അനുസരിക്കുക': തബ് ലീഗി നേതാവിന്റെ ശബ്ദ സന്ദേശം [NEWS]
ഇന്നലെ വരെ കോഴിക്കോട് ഉള്ള്യേരിയിലെ വീട്ടിലായിരുന്ന കെ സുരേന്ദ്രന്‍ വൈകിട്ട് തിരുവനന്തപുരത്തെത്തി വാര്‍ത്താസമ്മേളനം നടത്തി. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ബിജെപി അദ്ധ്യക്ഷന് ബാധകമല്ലേയെന്നാണ് ഉയരുന്ന വിമര്‍ശനം.
advertisement
എന്നാല്‍ അടിയന്തിര പാര്‍ട്ടി ചുതലകള്‍ ഉള്ളതിനാലാണ് തിരുവനന്തപുരത്തേക്ക് വന്നതെന്നാണ് സുരേന്ദ്രന്റെ വിശദീകരണം. സംസ്ഥാന പോലീസ് മേധാവിയുടെ അനുമതി പ്രകാരമായിരുന്നു യാത്രയെന്നും സുരേന്ദ്രന്‍ വിശദീകരിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
ലോക്ക്ഡൗണിനിടെ കോഴിക്കോട് തിരുവനന്തപുരം യാത്ര; അനുമതിയോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement