advertisement

Pocso Court| കാമുകിയുടെ മകളായ 15 വയസുകാരിയെ പീഡിപ്പിച്ച 46 കാരന് 10 വർഷം കഠിനതടവ്

Last Updated:

ഇളയകുട്ടിയെ ഉപദ്രവിച്ച കുറ്റങ്ങൾക്ക് അടക്കം ലഭിച്ച 10 വർഷം കഠിനതടവാണ് പ്രതി ആദ്യം അനുഭവിക്കേണ്ടത്. അതിനുശേഷമാണ് ജീവപര്യന്തം ശിക്ഷ തുടങ്ങുന്നത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കൊച്ചി: കാമുകിയുടെ (Lover)പ്രായപൂർത്തിയാകാത്ത മകളെ (15 year old daughter) പീഡിപ്പിച്ച കേസിലെ (pocos case) പ്രതി മട്ടാഞ്ചേരി സ്വദേശി ക്ലമന്റിന് (46) പോക്സോ കോടതി ജീവപര്യന്തം തടവിന് മുന്നോടിയായി 10 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും വിധിച്ചു. മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ സിബി ടോമാണ് കുറ്റപത്രം സമർപ്പിച്ചത്. പോക്സോ കോടതി ജഡ്ജി കെ സോമനാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
15 വയസ്സുള്ള മൂത്തകുട്ടിയെ പ്രതി പീഡിപ്പിക്കുന്ന വിവരം പുറത്തു പറയാൻ ഒരുങ്ങിയ 12 വയസ്സുള്ള ഇളയ പെൺകുട്ടിയെ പ്രതി മർദിച്ചതിനും കേസുണ്ട്. രണ്ടു കേസിലുമായി 36 വർഷം കഠിന തടവും ജീവപര്യന്തവുമാണ് പ്രതി അനുഭവിക്കേണ്ടതെങ്കിലും 36 വർഷത്തെ തടവ് ഒരുമിച്ചു 10 വർഷം അനുഭവിച്ചാൽ മതി. ഇളയകുട്ടിയെ ഉപദ്രവിച്ച കുറ്റങ്ങൾക്ക് അടക്കം ലഭിച്ച 10 വർഷം കഠിനതടവാണു പ്രതി ആദ്യം അനുഭവിക്കേണ്ടത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി എ ബിന്ദു ഹാജരായി.
advertisement
പീ‍ഡനക്കുറ്റത്തിനുള്ള ജീവപര്യന്തം തുടർന്ന് അനുഭവിച്ചാൽ മതി. ചേച്ചിയെ പ്രതി പീഡിപ്പിക്കുന്ന വിവരവും ഇതിനെ എതിർത്ത തന്നെ മർദിച്ച വിവരവും ഇളയ പെൺകുട്ടിയാണ് അധ്യാപകരോടു വെളിപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യാൻ വഴിയൊരുക്കിയത്. കോടതി ചുമത്തിയ പിഴത്തുക കുറ്റകൃത്യത്തിന് ഇരയായ പെൺകുട്ടികൾക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.
ലൈംഗിക പീഡനത്തിന് ഇരയായ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി; അധ്യാപകൻ അറസ്റ്റിൽ
അധ്യാപകന്റെ ലൈംഗിക പീഡനം ( Sexually Assaulting ) മൂലം പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ (Suicide) ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിലായി. സ്വകാര്യ സ്കൂളിലെ അധ്യാപകൻ മിഥുന്‍ ചക്രവര്‍ത്തിയാണ് അറസ്റ്റിലായത്. അധ്യാപകനെതിരേ (Teacher) ആത്മഹത്യ പ്രേരണ, കുട്ടിയെ ആവര്‍ത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുക എന്നിവ പ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നു. വ്യാഴാഴ്ചയാണ് വിദ്യാർഥിനി ജീവനൊടുക്കിയത്.
advertisement
കോയമ്പത്തൂരിലെ ചിന്മയ വിദ്യാലയ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു പെൺകുട്ടി. തന്നെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ മിഥുന്‍ ചക്രവര്‍ത്തിയാണെന്ന് എഴുതിവെച്ചാണ് പെൺകുട്ടി തൂങ്ങിമരിച്ചത്. കോവിഡ് മഹാമാരി സമയത്ത് സ്കൂളിലെ ചില ജോലികൾ ചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തി കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു ഇ‍യാൾ.
ഇതേക്കുറിച്ച് സ്കൂൾ അധികൃതരോട് നാല് മാസം മുൻപ് തന്നെ പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ തയാറായില്ല. മിഥുന്‍ ചക്രവര്‍ത്തിയുടെ ഭാര്യയും ഇതേസ്‌കൂളിലെ അധ്യാപികയായിരുന്നു. സംഭവം മറച്ചുവെക്കാനാണ് ഇവരും ശ്രമിച്ചത്. ഇതേതുടര്‍ന്ന് മാനസികസംഘര്‍ഷത്തിലായ കുട്ടി തന്നെ സ്‌കൂള്‍ മാറ്റണമെന്ന് മാതാപിതാക്കളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാരണം പറഞ്ഞിരുന്നില്ല. തുടര്‍ന്ന് സെപ്റ്റംബറോട് കുട്ടിയെ മാതാപിതാക്കള്‍ മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തു.
advertisement
പെണ്‍കുട്ടിക്ക് പുതിയ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ് നൽകിയിരുന്നു. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച അകത്തുനിന്ന് പൂട്ടിയ മുറിക്കുള്ളില്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Pocso Court| കാമുകിയുടെ മകളായ 15 വയസുകാരിയെ പീഡിപ്പിച്ച 46 കാരന് 10 വർഷം കഠിനതടവ്
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement