advertisement

കൊല്ലം അഞ്ചലിൽ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വയോധികനെ കട്ട വെച്ച് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ

Last Updated:

മാതാവിനെക്കുറിച്ച് മോശമായി സംസാരിച്ച വിജയൻപിള്ളയെ സുബൈർ ചുടുകട്ട കൊണ്ട് തലയ്ക്കിടിച്ച് കൊല്ലുകയായിരുന്നു

കൊല്ലം: വയോധികനെ കട്ട വെച്ച് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയ ആളെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ കാലി ചന്തയിലെ കാലിനോട്ടക്കാരനായ വടമൺ തടത്തിവിള വീട്ടിൽ നൂഹു കണ്ണ് മകൻ 48 വയസുളള സുബൈർ ആണ് അറസ്റ്റിലായത്. പനയംഞ്ചേരി സ്വദേശി വിജയൻ പിള്ളയാണ്(65) കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചാം തീയതി രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെയാണ് വിജയൻപിള്ളയുടെ തലയിൽ സുബൈർ കട്ട കൊണ്ട് ഇടിച്ചത്. സുബൈറിന്റെ മാതാവിനെക്കുറിച്ച് വിജയൻപിള്ള മോശമായി പറഞ്ഞതാണ് പ്രകോപനമായത്.
തലയ്ക്കു ചുടുകട്ട കൊണ്ടിടിച്ചതിന് പിന്നാലെ വിജയൻപിള്ള അബോധാവസ്ഥയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുനലൂർ ഡി.വൈ.എസ്.പി ബി. വിനോദിന്റെ നേതൃത്വത്തിൽ അഞ്ചൽ എസ്.എച്ച്.ഒ കെ.ജി ഗോപകുമാർ ,എസ് ഐ സി.എം പ്രജീഷ് കുമാർ, എസ്.സി.പി.ഒ മാരായ അനിൽ , മനീഷ് , വിനോദ് , സി.പി.ഒ മാരായ ദീപു, രാജേഷ്, പ്രിൻസ്, സജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലം അഞ്ചലിൽ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വയോധികനെ കട്ട വെച്ച് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement