കൊല്ലം അഞ്ചലിൽ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വയോധികനെ കട്ട വെച്ച് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ

Last Updated:

മാതാവിനെക്കുറിച്ച് മോശമായി സംസാരിച്ച വിജയൻപിള്ളയെ സുബൈർ ചുടുകട്ട കൊണ്ട് തലയ്ക്കിടിച്ച് കൊല്ലുകയായിരുന്നു

കൊല്ലം: വയോധികനെ കട്ട വെച്ച് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയ ആളെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ കാലി ചന്തയിലെ കാലിനോട്ടക്കാരനായ വടമൺ തടത്തിവിള വീട്ടിൽ നൂഹു കണ്ണ് മകൻ 48 വയസുളള സുബൈർ ആണ് അറസ്റ്റിലായത്. പനയംഞ്ചേരി സ്വദേശി വിജയൻ പിള്ളയാണ്(65) കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചാം തീയതി രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെയാണ് വിജയൻപിള്ളയുടെ തലയിൽ സുബൈർ കട്ട കൊണ്ട് ഇടിച്ചത്. സുബൈറിന്റെ മാതാവിനെക്കുറിച്ച് വിജയൻപിള്ള മോശമായി പറഞ്ഞതാണ് പ്രകോപനമായത്.
തലയ്ക്കു ചുടുകട്ട കൊണ്ടിടിച്ചതിന് പിന്നാലെ വിജയൻപിള്ള അബോധാവസ്ഥയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുനലൂർ ഡി.വൈ.എസ്.പി ബി. വിനോദിന്റെ നേതൃത്വത്തിൽ അഞ്ചൽ എസ്.എച്ച്.ഒ കെ.ജി ഗോപകുമാർ ,എസ് ഐ സി.എം പ്രജീഷ് കുമാർ, എസ്.സി.പി.ഒ മാരായ അനിൽ , മനീഷ് , വിനോദ് , സി.പി.ഒ മാരായ ദീപു, രാജേഷ്, പ്രിൻസ്, സജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലം അഞ്ചലിൽ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വയോധികനെ കട്ട വെച്ച് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ
Next Article
advertisement
പാലക്കാട് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി; പ്രതിയായ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവിൽ
പാലക്കാട് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി; പ്രതിയായ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവിൽ
  • പാലക്കാട് ചിറ്റൂർ കമ്പാലത്തറയിൽ 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി, സിപിഎം സെക്രട്ടറി ഹരിദാസൻ പ്രതി.

  • കണ്ണയ്യന്റെ മൊഴി പ്രകാരം ഹരിദാസും ഉദയനും ചേർന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് പോലീസ്.

  • കേസെടുത്തതിന് പിന്നാലെ ഹരിദാസനും ഉദയനും ഒളിവിൽ, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

View All
advertisement