advertisement

കൊല്ലത്ത് അമിതശബ്ദത്തിൽ ബൈക്കിൽ ചീറിപ്പാഞ്ഞതിനെതിരേ പരാതി നൽകിയെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ ബൈക്കിടിച്ചു കൊല്ലാൻ ശ്രമം

Last Updated:

പ്രതി രൂപമാറ്റംവരുത്തിയ ബൈക്കില്‍ അമിത ശബ്ദത്തില്‍ റോഡിലൂടെ ചീറിപ്പായുന്നത് പതിവായിരുന്നു, ഇതിനെതിരെ നാട്ടുകാർ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കൊല്ലം: അമിത ശബ്ദത്തില്‍ ബൈക്കില്‍ ചീറിപ്പായുന്നതിനെതിരേ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ ബൈക്കിടിച്ചുവീഴ്ത്തി കൊല്ലാൻ ശ്രമം. കൊല്ലം ഇരവിപുരത്താണ് സംഭവം. പരാതി നൽകിയ വൈരാഗ്യത്തിൽ യുവാവിനെ ബൈക്കിടിച്ചുവീഴ്ത്തിയശേഷം കമ്പിവടിക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി.
ഇരവിപുരം തേജസ് നഗര്‍ 123-ല്‍ വയലില്‍വീട്ടില്‍ ഉമര്‍ മുക്തര്‍ (21) ആണ് അറസ്റ്റിലായത്. ഇരവിപുരം സ്വദേശി സുധീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് പൊലീസ് ഉമർ മുക്തറിനെ പിടികൂടിയത്. പ്രതി രൂപമാറ്റംവരുത്തിയ ബൈക്കില്‍ അമിത ശബ്ദത്തില്‍ റോഡിലൂടെ ചീറിപ്പായുന്നത് പതിവായിരുന്നു. ഇതിനെതിരെ നാട്ടുകാർ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. പരാതി നൽകിയത് സുധീറാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ സുധീർ ചികിത്സയിലാണ്.
advertisement
നേരത്തെ മയക്കുമരുന്ന് കൈവശംവെച്ചതിന് ഉമർ മുക്തറിനെതിരെ നേരത്തെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് ഇന്‍സ്പെക്ടര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ അരുണ്‍ ഷാ, ജയേഷ്, സുനില്‍, സി.പി.ഒ. അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് അമിതശബ്ദത്തിൽ ബൈക്കിൽ ചീറിപ്പാഞ്ഞതിനെതിരേ പരാതി നൽകിയെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ ബൈക്കിടിച്ചു കൊല്ലാൻ ശ്രമം
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement