മദ്യവിൽപന ശാലയുടെ ഷട്ടർ തകർത്ത് 2000 കുപ്പി മദ്യം കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ

Last Updated:

ഷട്ടറിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാക്കൾ 2000 മദ്യകുപ്പികളും സിസിടിവിയുടെ ഡിവിആറും കവർന്നിരുന്നു

സജ്ജയകുമാർ
കന്യാകുമാരി: ഇരണിയലിലെ സർക്കാർ മദ്യവിൽപന ശാലയിൽ (ടാസ്മാക്) മോഷണം നടത്തിയ സംഭവത്തിൽ സഹോദരങ്ങളെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തു. കയത്താർ അമ്മൻകോവിൽ സ്ട്രീറ്റ് സ്വദേശി പണ്ടാരത്തിന്റെ മകൻ മംഗളരാജ് (38), അനുജൻ കണ്ണൻ (32) എന്നിവരാണ് പിടിയിലായത്. ഇന്നലെ ആയിരുന്നു സംഭവം.
ഏതാനും ദിവസങ്ങൾക്ക് മുൻപ് കാറ്റാടിമൂട് ആഴ്വാർകോവിൽ മണിയൻക്കുഴിയിലുള്ള ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാക്കൾ 2000 മദ്യകുപ്പികളും സിസിടിവിയുടെ ഡിവിആറും കവർന്നിരുന്നു.
advertisement
പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തില്‍ എസ്ഐ സനൽ കുമാർ, ജോൺ ബോസ്കോ എന്നിവർ അടങ്ങുന്ന പ്രത്യേക സംഘങ്ങളെ നിയോഗിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത വാഹനങ്ങൾ
പ്രതികളുടെ കൈവശമുണ്ടായിരുന്ന 380 (180 എംഎല്‍) മദ്യകുപ്പികളും 2,50,000 രൂപയും രണ്ട് കാറുകളും പിടിച്ചെടുത്തു. ഇരണിയൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യവിൽപന ശാലയുടെ ഷട്ടർ തകർത്ത് 2000 കുപ്പി മദ്യം കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ
Next Article
advertisement
'പ്രിയങ്കയും കൂട്ടരും പോയത് ഗാന്ധിജിയുടെ ഉദകക്രിയ ചെയ്യാനോ?' പ്രധാനമന്ത്രിയുടെ ചായസത്ക്കാരത്തിൽ പങ്കെടുത്തതിനെതിരെ ജോൺ ബ്രിട്ടാസ്
'പ്രിയങ്കയും കൂട്ടരും പോയത് ഗാന്ധിജിയുടെ ഉദകക്രിയ ചെയ്യാനോ?' ജോൺ ബ്രിട്ടാസ്
  • പ്രധാനമന്ത്രിയുടെ ചായസത്കാരത്തിൽ പ്രിയങ്ക ഗാന്ധി അടക്കം പങ്കെടുത്തതിനെジョൺ ബ്രിട്ടാസ് വിമർശിച്ചു

  • മഹാത്മാഗാന്ധിയുടെ പേരമാറ്റം ബില്ലിന് പിന്നാലെ ചായസൽക്കാരത്തിൽ പങ്കെടുത്തത് കളങ്കമാണെന്ന് ആരോപണം

  • ഗാന്ധിജിയുടെ ചിത്രം കറൻസിയിൽ നിന്ന് നീക്കാനുള്ള ആലോചനകൾ കേന്ദ്രം ആരംഭിച്ചതായിジョൺ ബ്രിട്ടാസ് പറഞ്ഞു

View All
advertisement