advertisement

കടയ്ക്കലില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷം

Last Updated:
കൊല്ലം: സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കടയ്ക്കലില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷം. സംഘര്‍ഷത്തില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും ഒരു സി.പി.എമ്മുകാരനും പരുക്കേറ്റു.
മുഖ്യന്ത്രിക്കെതിരെ പോസ്റ്റിട്ടതിനെ തുടര്‍ന്നുണ്ടായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പോസ്റ്റിട്ടതിന് കടയ്ക്കല്‍ പൊലീസ് കേസെടുത്തിരുന്നു.
കേസുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് വിളിച്ചുവരുത്തിയത്. ഇതിനിടെ സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ സ്റ്റേഷനുള്ളില്‍ കയറി ബി.ജെ.പിക്കാരെ മര്‍ദ്ദിച്ചു. സംഘര്‍ഷത്തില്‍ പരുക്കേറ്റ നാലു ബി.ജെ.പി പ്രവര്‍ത്തകരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനുപിന്നാലെ സംഘടിച്ചെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കോട്ടുക്കലിലെ പാല്‍ സൊസൈറ്റി അടിച്ചുതകര്‍ക്കുകയും അവിടെയുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകനായ പ്രവീണിനെ മര്‍ദ്ദിക്കുകയും ചെയ്തു.
advertisement
പരുക്കേറ്റ പ്രവീണിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കടയ്ക്കലില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷം
Next Article
advertisement
അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല; പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല; പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
  • അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരനെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി

  • പെൺവാണിഭ കേന്ദ്രത്തിൽ എത്തിയ വ്യക്തിക്കെതിരെയുള്ള കേസുകൾ ഹൈക്കോടതി റദ്ദാക്കി

  • പൊതു ആരാധനാലയത്തിന് സമീപം അനാശാസ്യം നടത്തിയെന്ന വകുപ്പ് ഈ കേസിൽ ബാധകമല്ലെന്ന് കോടതി

View All
advertisement