advertisement

Bineesh Kodiyeri | 'ബിനീഷ് ലഹരി ഉപയോഗിച്ചിരുന്നു: കേരളത്തിലും ദുബായിലും കേസുള്ള സ്ഥിരം കുറ്റവാളി': കോടതിയിൽ ഇ.ഡി.

Last Updated:

അനൂപിനൊപ്പം അറസ്റ്റിലായ മറ്റൊരു മലയാളി റിജേഷ് രവീന്ദ്രന്റെ പേരില്‍ കൊച്ചിയിലുള്ള റിയാന്‍ഹ ഇവന്റ് മാനേജ്മെന്റ് കമ്പനിയും ബംഗളുരുവിലെ യാഷ് ഇവന്റ് മാനേജ്മെന്റ് പ്രൊഡക്ഷനെ സംബന്ധിച്ചും ഇ.ഡി അന്വേഷണം തുടങ്ങി. ഇവ ബിനീഷിന്റെ ബിനമി കമ്പനികളാണെന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്.

ബെംഗളുരു: മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. ബിനീഷ് ലഹരി മരുന്ന്  ഉപയോഗിച്ചിരുന്നുവെന്നും കേരളത്തിലും ദുബായിലും കേസുള്ള സ്ഥിരം കുറ്റവാളിയാണെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. ലഹരിമരുന്ന് ഉപയോഗത്തിലൂടെയാണ് ബിനീഷും അനൂപ് മുഹമ്മദും തമ്മിൽ സൗഹൃദത്തിലായതെന്നും ഇ.ഡി വ്യക്തമാക്കുന്നു. കസ്റ്റഡി അപേക്ഷയില്ലാണ് ബിനീഷിനെതിരെ ഇ‍.ഡി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
ലഹരിമരുന്ന് ഉപയോഗത്തിലൂടെയാണ് ബിനീഷിനെ പരിചയപെട്ടതെന്ന് അനൂപ്  മൊഴി നല്‍കിയിട്ടുണ്ടെന്നും  ഇ.ഡി വ്യക്തമാക്കുന്നു. ഈ സൗഹൃദം ദൃഡമായി. തുടർന്ന്  2012 നും 2019 നും ഇടയില്‍ അഞ്ചു കോടി പതിനേഴ് ലക്ഷത്തി മുപ്പതിതിയാറായിരത്തി അറുന്നൂറ് രൂപയുടെ ഇടപാട് ഇരുവരും തമ്മിൽ നടന്നു. ഇതില്‍ മൂന്നര കോടിയും കള്ളപണമാണ്. ഇതു സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍.
advertisement
കേസിൽ ആറാം ദിവസവും ഇ.ഡി ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അനൂപിനൊപ്പം അറസ്റ്റിലായ മറ്റൊരു മലയാളി റിജേഷ് രവീന്ദ്രന്റെ പേരില്‍ കൊച്ചിയിലുള്ള റിയാന്‍ഹ ഇവന്റ് മാനേജ്മെന്റ് കമ്പനിയും ബംഗളുരുവിലെ യാഷ് ഇവന്റ് മാനേജ്മെന്റ് പ്രൊഡക്ഷനെ സംബന്ധിച്ചും ഇ.ഡി  അന്വേഷണം തുടങ്ങി. ഇവ ബിനീഷിന്റെ ബിനമി  കമ്പനികളാണെന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്.
ബിനീഷിനെതിരെ കേരളത്തിൽ 10 കേസുകളും ദുബായിയിൽ ഒരു കേസുമുണ്ട്. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും ഇ.ഡി പറയുന്നു. ഇതിനിടെ ബിനീഷിനെ കാണാൻ അഭിഭാഷകർക്ക് കോടതി അനുമതി നൽകിയിരുന്നു. എന്നാൽ  കോവിഡ് പരിശോധനാ റിപ്പോർട്ട് ഹാജരാക്കണമെന്നതു ചൂണ്ടിക്കാട്ടി ഇ.ഡി സന്ദർശനാനുമതി നിഷേധിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Bineesh Kodiyeri | 'ബിനീഷ് ലഹരി ഉപയോഗിച്ചിരുന്നു: കേരളത്തിലും ദുബായിലും കേസുള്ള സ്ഥിരം കുറ്റവാളി': കോടതിയിൽ ഇ.ഡി.
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement