ഏഴു കുപ്പി മദ്യവും അരലക്ഷം രൂപയുമായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ

Last Updated:

ബാറുടമകളിൽ നിന്നും കള്ളുഷാപ്പ് കരാറുകാരിൽ നിന്നുമാണ് പ്രതി മദ്യവും പണവും കൈപ്പറ്റിയതെന്ന് വിജിലൻസ് അറിയിച്ചു

News18
News18
തിരുവനന്തപുരം: എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കൈക്കൂലികേസിൽ വിജിലൻസ് പിടിയിൽ. ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശങ്കറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ കാറിൽനിന്ന് കൈക്കൂലിയായി വാങ്ങിയ ഏഴ് കുപ്പി മദ്യവും കണക്കിൽപ്പെടാത്ത 50,640 രൂപയും പിടിച്ചെടുത്തു. ബാറുടമകളിൽ നിന്നും കള്ളുഷാപ്പ് കരാറുകാരിൽ നിന്നുമാണ് പ്രതി മദ്യവും പണവും കൈപ്പറ്റിയതെന്ന് വിജിലൻസ് അറിയിച്ചു.
കഴിഞ്ഞ ദിവസം 'ഓപ്പറേഷൻ സേഫ് സിപ്പ്' എന്ന പേരിൽ എക്സൈസ് സർക്കിൾ ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിനുശേഷവും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഏഴു കുപ്പി മദ്യവും അരലക്ഷം രൂപയുമായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ
Next Article
advertisement
'25 ദിവസം ഒരുമിച്ചുകഴിഞ്ഞ ശേഷം ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു' അമ്മയും മകളും മരിച്ച സംഭവത്തിൽ കുറിപ്പ് പുറത്ത്
'25 ദിവസം ഒരുമിച്ചുകഴിഞ്ഞ ശേഷം ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു' അമ്മയും മകളും മരിച്ച സംഭവത്തിൽ കുറിപ്പ്
  • കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ട്

  • മകളെ 25 ദിവസം മാത്രമാണ് ഭർത്താവ് ഒപ്പം താമസിച്ചത്, പിന്നീട് ഉപേക്ഷിച്ചതായി കുറിപ്പിൽ പറയുന്നു

  • 200 പവനും വീടും സ്ഥലവും സ്ത്രീധനമായി നൽകിയെങ്കിലും മാനസിക പീഡനമാണ് മരണത്തിന് കാരണമായത്

View All
advertisement